അയോധ്യാ പ്രശ്‌നത്തില്‍ കൃത്യമായ നിര്‍ദേശങ്ങളില്ലാതെ കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പിനു ശ്രമിക്കുന്നതു വെറുതെയാണെന്നാണ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്.ഈ അടുത്തു പറഞ്ഞത്. അയോധ്യയിലെ തര്‍ക്കഭൂമിയില്‍ മുസ്ലിംകളുടെ അവകാശവാദം അംഗീകരിക്കുന്നതിലൂടെയേ പരിഹാരം സാധ്യമാകൂ...വഖഫ് ബോർഡ് കൂട്ടിച്ചേർത്തു. ഒത്തു തീർപ്പു നടക്കുകയാണെങ്കിൽ അത് ശരിയത്ത് നിയമങ്ങളുടെ ചട്ടക്കൂടിനുള്ളില്‍ നില്‍ക്കുന്നതായിരിക്കണം. അയോധ്യാക്കേസില്‍ മുഹമ്മദ് അൻസാരിയാണ് ഒത്തു തീർപ്പിന്നുള്ള ശ്രമങ്ങൾ പുറത്തു നടത്തുന്നത്..എന്നാൽ അയോധ്യാക്കേസില്‍ സുപ്രീംകോടതി വിധിയെ മുസ്ലിംകള്‍ മാനിക്കുമെന്നും ,ചര്‍ച്ചകളിലൂടെയും മധ്യസ്‌ഥതയിലൂടെയുമുള്ള പരിഹാരമാണു വേണ്ടതെന്നും അഖിലേന്ത്യാ ഷിയാ വ്യക്‌തിനിയമ ബോര്‍ഡ് അധ്യക്ഷന്‍ മൗലാന മിര്‍സ മുഹമ്മദ് അതാര്‍ പത്ര സമ്മേളനത്തിൽ പറഞ്ഞു. അതിനിടെ മുഴുവന്‍ ഭൂമിയും നിര്‍മോഹി അഖാരയ്‌ക്കു കൈമാറണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി വൈകാതെതന്നെ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുമെന്നു ഹിന്ദുമഹാസഭയുടെ യു.പി. പ്രസിഡന്റ് കമലേഷ് തിവാരി അറിയിച്ചു
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ