അൻശിദ റസാക്ക്

നടക്കാൻ വയ്യനിക്ക് ഇനിയധികദൂരം ഒരു കൈതാങ്ങ് പ്ലീസ്...

ആരിഫ് അബ്ദുൽറസാക്ക്

വരും കാലം എനിക്കുമാവണം നിങ്ങളെപ്പോലെ വലിയവൻ.. ഉയരങ്ങളിലേക്ക് ഉയർച്ചയിലേക്ക്!!.

അൻശിദ റസാക്ക്

എന്നെകണ്ടിട്ടെന്ത് തോന്നുന്നു.. ചിരിച്ചുകൂടെ നിങ്ങൾക്കെന്നോട്.വെറുതയല്ല, ആയുസ്സിന്നൊരു ഭലമായ്.

പൊന്നൂസ്

തിരിഞ്ഞ് നോക്കണം എല്ലായ് പോയും എങ്കിലറിയാം ഒരു പാട് ന്യൂനതകൾ....

കുഞ്ഞിക്കവിതകൾ

ഞങ്ങളാരാ മക്കൾ, കൊതി തോന്നുന്നോ നിങ്ങൾക്കും പിന്തിരിഞ്ഞോടാൻ ഈ ചെറു പ്രയത്തിലേക്ക്...

മദാഇനുസ്വാലിഹ്


മദീന,കാന്തിക കുന്ന് , മദാഇനുസ്വാലിഹ് , തബൂക് , ഹഖ്ല്‍ , അല്‍ബദഹ് , ദുബ , ചെങ്കടല്‍          എന്നിവയാ യിരുന്നു ഇപ്രാവശ്യം ഞങ്ങള്‍ സന്ദര്‍ശിച്ച സ്ഥലങ്ങള്‍.

 
നാലു പകലും മൂന്ന് രാത്രിയുമെടുത്തു ഇത്രയും സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍.

ഈ ടൂറില്‍ ഞങ്ങള്‍ക്കൊപ്പം വന്നവര്‍: ഇസ്മാഈല്‍ കരിയാട്,അബ്ദുല്‍ റസാക് ഉദരംപൊയില്‍,ബഷീര്‍ ഒളവണ്ണ, റഷീദ് വടക്കന്‍, ഷംസുദ്ദീന്‍ മദനി, ഫഹദ് തയ്യില്‍, ഷാഹുല്‍ ഹമീദ്, ത്വാഹാഷരീഫ്, മുഹമ്മദ് നിസാം, ഉബൈദുല്ല, ജലാലുദ്ദീന്‍, ബഷീര്‍ സി പി, അഷ് റഫ് ഹാഷിം, ബദറുദ്ദീന്‍, നസീഫ് യു , ഷിബു , ഫയാസ്, മുഹമ്മദ് പാലത്ത്, ഷംനാദ്, ബാവക, സലീം കരുനാകപള്ളി, ഷൈജു കൊല്ലം എന്നിവരായിരുന്നു.

പെരുന്നാള്‍ നമസ്കാരവും ഭക്ഷണവും കഴിഞ്ഞ് കൃത്യം 10.45 ഞങ്ങള്‍ യാത്ര ആരംഭിച്ചു.റിയാദില്‍ നിന്നും ഖസ്സീം വഴിയായിരുന്നു ബഷീര്‍  ഒളവണ്ണ ഞങ്ങളെ കൊട്ണുപോയത് ഇതിന് ഒരു കാരണം കൂടിയുണ്ടായിരുന്നു സലീം,ഷൈജു,ബാവക്ക എന്നിവര്‍ ഖസീമില്‍ നിന്നാണ് ഞങ്ങളുടെ ബസ്സില്‍ കയറാമെന്നേറ്റിരുന്നത് . ഐ എസ് എം സംസ്ഥാന ട്രഷറര്‍ ഇസ്മാഈല്‍ കരിയാട് ഞങ്ങള്‍ക്കുവേണ്ട ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കി അദ്ദേഹമായിരുന്നു ഈ യാത്രയില്‍ ഞങ്ങളുടെ അമീര്‍ .ശേഷം ഞങ്ങള്‍ പരസ്പരം പരിചയപ്പെട്ടു.അല്പം കഴിഞ്ഞ് ഒരു താല്‍കാലിക ആശ്വാസമെന്ന നിലയില്‍ ചെറിയ ജൂസും കേക്കും കഴിച്ച് അല്പം വിശ്രമിച്ച് യാത്ര തുടര്‍ന്നു.ഏകദേശം ഒമ്പതരയോടെ മദീനയിലെത്തി നേരത്തെ ബുക്ക് ചെയ്ത അല്‍ അബ്റാജ് ലോഡ്ജില്‍ ഞങ്ങളുടെ ലഗേജുകള്‍ വെച്ച് കുളിച്ച് റെഡിയായി മസ്ജിദുല്‍ ഹറം ലക്ഷ്യം വെച്ച് ഞങ്ങള്‍ നടന്നു.മദീനാ പള്ളിയുടെ തൊട്ടടുത്ത് തന്നെയായിരുന്നു ഞങ്ങളുടെ താമസ സ്ഥലം .മഗ് രിബും ഇശായും നമസ്കരിച്ച് അല്‍ബേക് ബ്രോസ്റ്റും കഴിച്ച് തിരിച്ച് റുമിലെത്തി സുഖകരമായ ഉറക്കം.
സുബ് ഹിക്കു മുമ്പ് തന്നെ എല്ലാവരും കുളിച്ച് റെഡിയായി പള്ളിയിലെത്തി സുബ് ഹി നമസ്കരിച്ച് പ്രാത‍ലും കഴിച്ച് 6.30 യാത്ര തുടര്‍ന്നു.ഇവിടെ ഞങ്ങള്‍ക്ക് ഗൈഡായി അയ്യൂബ്കയും വഹാബും.നേരെ ഞങ്ങല്‍ വാദി ബൈളാ‍ എന്ന സ്ഥലം ലക്ഷ്യം വെച്ച് നീങ്ങി മദീനയില്‍ നിന്നും ഏകദേശം 30 കിലോമീറ്റര്‍ അകലെ മദീന തബൂക്ക് റോഡില്‍ നിന്നും 11 കിലോമീറ്റര്‍ ഉള്ളോട്ട് മാറി സ്ഥിതി ചെയ്യുന്ന സ്ഥലമാണു ഈ കാന്തിക കുന്ന് അഥവാ ഗ്രാവിറ്റി ഹില്ല് . തദേശീയരും വിദേശിയരുമായ ധാരാളം സന്ദര്‍ശകര്‍ വരുന്ന ഇരു ഭാഗവും മലകളാല്‍ ചുറ്റപ്പെട്ട പ്രദേശം. അവിടെനിന്നും ഉരുളുന്ന എന്ത് സാധനവും കയറ്റമായാലും ഇറക്കമായാലും നിശ്ചിത ഭാഗത്തേക്ക് തനിയെ ഉരുണ്ട് പോകും വാഹനങ്ങള്‍ ന്യൂട്ടര്‍ ഗിയറില്‍ ആക്കിയാല്‍ 120 കിലോമീറ്ററില്‍ അധികം സ്പീടില്‍ അത് മലയില്ലാത്ത പ്രദേശത്തേക്ക് തനിയെ പോകുന്നത് വളരെ അല്‍ഭുതമുള്ള കാഴ്ചയാണ്. ഞങ്ങളുടെ വാഹനം 22 പേരേയും കൊണ്‍ട് ഫ്രീ ഗീറില്‍ കയറ്റം കയറുന്നത് ഞങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി.മദീന സന്ദര്‍ശിക്കുന്ന ഏതൊരള്‍ക്കും കുറഞ്ഞ സമയം കൊണ്ട് സന്ദര്‍ശിക്കാവുന്ന സ്ഥലമാണിത്.ജിന്ന് വാലി.(വാദി ബൈളാ‍)എന്നും ഈ സ്ഥലം അറിയപ്പെടുന്നു

നേരെ ഞങ്ങള്‍ മദാഇന്‍ സ്വാലിഹ് ലക്ഷ്യം വെച്ചു നീങ്ങി.ഇരു ഭാഗവും നീണ്ടു നില്ക്കുന്ന‍ മണല്‍പരപ്പിനിടയില്‍ അറ്റമില്ലാതെ കിടക്കുന്ന റോഡ് .വാഹനങ്ങള്‍ വരുന്നതും പോവുന്നതും ഒരേ റോട്ടിലൂടെയായത് കൊണ്ട് അല്പം പ്രയാസപ്പെട്ടു.കുറേ ദൂരം സഞ്ചരിച്ചു അടുത്തൊന്നും പെട്രൂള്‍ പമ്പും കാണുന്നില്ല.ഞങ്ങള്‍ ആകെ പ്രയാസപ്പെട്ടു എ സി ഓഫാക്കി വാഹനം പിന്നേയും നീങ്ങി.മുന്നില്‍ വെറും മരീചിക മാത്രം പല വാഹനങ്ങളോടും നിര്‍ത്തന്‍ ആവശ്യപ്പെട്ട് സിഗ്നല്‍ നല്‍കി ആരും ഞങ്ങളുടെ മനോവിഷമം കണ്ടതായി ഗൗനിച്ചില്ല.ഇനി മുന്നോട്ടു നീങ്ങിയാല്‍ ഡീസല്‍ ലൈനില്‍ എയര്‍ കയറും അത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കും ആകെ വിഷമിച്ചുനില്‍ക്കുന്ന സമയത്ത് അങ്ങകലേ ഒരു വെള്ളം വണ്ടി ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു .ഒട്ടത്തിനുള്ള വെള്ളവുമായി അദ്ദേഹം മരുഭൂമയിലെക്ക് നീങ്ങുകയായിരുന്നു.അദ്ദേഹത്തിന്നരികില്‍ ഞങ്ങള്‍ വാഹനം നിര്‍ത്തി.കാര്യം അറിയിച്ചു.

നെരെ ഞങ്ങള്‍ ഖൈബര്‍ ലക്ഷ്യം വെച്ച് യാത്ര തുടര്‍ന്നു മദീനയില്‍ നിന്നും ഏകദേശം 170 കിലോമീറ്റര്‍ ദൂരം കാണും. തബുക്ക് റോട്ടില്‍ നിന്നും ഖൈബറിലേക്കു തിരിഞ്ഞാല്‍ പിന്നെയുള്ള വഴി അല്പ്പം വിജനമാണ്.ഇരുഭാഗവും ഈത്തപ്പന തോട്ടങ്ങളും മലകളും കുന്നുകളും വളരെ പഴക്കം ചെന്ന വീടുകളുടെ അവശിഷിടങ്ങളും കാണാം.വാഹനം അല്‍പം ദൂരെ നിര്‍ത്തി വേണം അങ്ങോട്ടെത്താന്‍ .  ഇത് വളരെ പഴക്കം ചെന്ന ഒരു ഗ്രാമമാണ്. പുരാതന വീടുകളുടെ അവശിഷ്ടങ്ങളും പഴയ വ്യാപാരകേന്ത്രങ്ങളൂം നമുക്കിവിടെ  കാണാം. ഒരു കാലത്ത്  ജന നിപിഡമായ ഈ പ്രദേശം ഇന്ന് ശൂന്യമാണ് ഒരുപാട് ചരിത്ര സത്യങ്ങള്‍ പറയാനുണ്ടീ മണ്‍കൂനകള്‍ക്കും താഴ്വരകള്‍ക്കും.


ചരിത്രപ്രസിദ്ധമായ യുദ്ധവും പ്രവാചകന്‍റേയും അനുയായികളുടെയും കാലടിപ്പാടുകള്‍ സ്പര്‍ശിക്കുകയും ചെയ്ത ഈ ഭൂമി ഇന്ന് ആരാലും സം രക്ഷിക്കപ്പെടാതെ കിടക്കുന്നു. പ്രകൃതി നശിപ്പിച്ചു കളഞ്ഞ വായിച്ചെടുക്കാന്‍ പറ്റാത്ത വിധം നശിച്ചു തുരുമ്പിപോയ ഒരു ബോഡ് വീഴാന്‍ വിസമ്മതിച്ചു    നില്‍ക്കുന്നുണ്ട് ഇവിടെ. ഈ പ്രദേശത്തോടുള്ള ശിആക്കളുടെ അമിതാവേശം കാരണമാവാം സൗദി ഗവര്‍മെന്‍റ് ഇവിടെ യാതൊരു പുനര്‍ക്രമീകരണങ്ങളോ സം രക്ഷണമോ നല്‍കുന്നില്ല.ശിആക്കള്‍ക്ക് ഈ ഭാഗത്തേക്ക് പ്രവേശനം അനുവദിക്കുന്നില്ല.ഞങ്ങളുടെ ഡ്രൈവറോടും അവിടെയുള്ള പോലീസുകാര്‍ ചോദിച്ചു. അന്‍ ത ശീആ..? ലൈസന്‍ വാങ്ങി ചെക്ക് ചെയതതിന്ന് ശേഷം തിരിച്ചു തന്നു.കഴിയാവുന്ന അത്ര ഫോട്ടോകള്‍ ക്യാമറയില്‍ പകര്‍ത്തി ഞങ്ങള്‍ അവിടെ നിന്ന് തിരിച്ചു.

നേരെ ഞങ്ങള്‍ മദാഇന്‍ സ്വാലിഹ് ലക്ഷ്യം വെച്ചു നീങ്ങി.ഇരു ഭാഗവും നീണ്ടു നില്ക്കുന്ന‍ മണല്‍പരപ്പിനിടയില്‍ അറ്റമില്ലാതെ കിടക്കുന്ന റോഡ് .വാഹനങ്ങള്‍ വരുന്നതും പോവുന്നതും ഒരേ റോട്ടിലൂടെയായത് കൊണ്ട് അല്പം പ്രയാസപ്പെട്ടു.കുറേ ദൂരം സഞ്ചരിച്ചു അടുത്തൊന്നും പെട്രൂള്‍ പമ്പും                                                                                                             കാണുന്നില്ല.ഞങ്ങള്‍ ആകെ പ്രയാസപ്പെട്ടു എ സി ഓഫാക്കി വാഹനം പിന്നേയും നീങ്ങി.മുന്നില്‍ വെറും മരീചിക മാത്രം പല വാഹനങ്ങളോടും നിര്‍ത്തന്‍ ആവശ്യപ്പെട്ട് സിഗ്നല്‍ നല്‍കി ആരും ഞങ്ങളുടെ മനോവിഷമം കണ്ടതായി ഗൗനിച്ചില്ല.ഇനി മുന്നോട്ടു നീങ്ങിയാല്‍ ഡീസല്‍ ലൈനില്‍ എയര്‍ കയറും അത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കും ആകെ വിഷമിച്ചുനില്‍ക്കുന്ന സമയത്ത് അങ്ങകലേ ഒരു വെള്ളം വണ്ടി ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു .ഒട്ടത്തിനുള്ള വെള്ളവുമായി അദ്ദേഹം മരുഭൂമയിലെക്ക് നീങ്ങുകയായിരുന്നു.അദ്ദേഹത്തിന്നരികില്‍ ഞങ്ങള്‍ വാഹനം നിര്‍ത്തി.കാര്യം അറിയിച്ചു.

ആവശ്യത്തിനുള്ള ഇന്ദനം അദ്ദേഹം ഞങ്ങള്‍ക്ക് തന്നു ഞങ്ങളെ സഹായിച്ചു.അള്ളാഹു അദ്ദേഹത്തിന് തക്കതായ പ്രദിഫലം നല്‍കുമാറാവട്ടേ.

മദാഇന്‍ സ്വാലിഹ് എത്തുന്നതിനു മുമ്പ് തന്നെ ഞങ്ങള്‍ ഭക്ഷണം കഴിച്ചു.കാരണം അവിടെ വെച്ച് ഒന്നും കഴിക്കാന്‍ പാടില്ല എന്ന് നബി(സ)യുടെ കല്പനയുണ്‍ട്.മാത്രമല്ല ഒരു വേള നബിയും സ്വഹാബികളും മദാഇന്‍ സ്വാലിഹി സന്ദര്‍ശിക്കാന്‍ ഇടയായി.അനുചരന്മാര്‍ അവര്‍ക്കുള്ള ഭക്ഷണം പാകം ചെയ്യാന്‍ തുടങ്ങി കുടിക്കാനുള്ള വെള്ളവും ശേഖരിച്ച് വെച്ചു.ഇതു ശ്രദ്ധയില്‍ പെട്ട നബി(സ)അവരോടുപറഞ്ഞു ശേഖരിച്ച വെള്ളമെല്ലാം ഇവിടെ തന്നെ ഒഴിച്ച് കളയുക ഉണ്ടാക്കിയ മാവ് ഒട്ടകത്തിന് നല്‍കുക.

ഏകദേശം 5000 വഷങ്ങള്‍ക്ക് മുമ്പ് ഹിജ് ര്‍ എന്ന സ്ഥലത്ത് (ഇതായിരുന്നു മദാഇനുസ്വാലിഹിന്‍റെ ആദ്യനാമം) ജീവിച്ചിരുന്ന ഗോത്രമാണ് ഥമൂദ്.മദീനയില്‍ നിന്നും 405 കിലോമീറ്റര്‍ വടക്കാണ് ഈ പ്രദേശം. അവരിലേക്ക് അല്ലാഹു നിയോഗിച്ച പ്രവാചകനായിരിന്നു സ്വാലിഹ് നബി .വി:ഖുര്‍ആന്‍ അവരെ കുറിച്ച് ഇങ്ങിനെ പറയുന്നു "ഥമൂദ് ഗോത്രത്തിലേക്ക് അവരുടെ സഹോദരനായ സാലിഹിനെയും നാം നിയോഗിച്ചു. അദ്ദേഹം പറഞ്ഞു നിങ്ങള്‍ ദൈവത്തെ ആരാധിക്കുക. അവനല്ലാതെ നിങ്ങള്‍ക്ക് യാതൊരു ആരാധ്യനുമില്ല.അവന്‍ നിങ്ങളെ ഭൂമിയില്‍ നിന്ന് സൃഷ്ടിച്ച് വളർത്തുകയും ഭൂമിയില്‍ അധിവസിപ്പിക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ അവനോട് പാപമോചനം തേടുകയും ഖേദിച്ച് മടങ്ങുകയും ചെയ്യുക.തീര്‍ച്ചയായും നിന്റെ രക്ഷിതാവ് സമീപസ്ഥനും പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കുന്നവനുമാകുന്നു 11:61
ഒരു ദൃഷ്ടാന്തമെന്നോണം ഒരു ഒട്ടത്തെ അവരിലേക്ക് അള്ളാഹു അയച്ചു അവരോട് പറഞ്ഞു "എന്‍റെ ജനങ്ങളേ..ഇതാ നിങ്ങള്‍ക്ക് ഒരു ദൃഷ്ടാന്തമായിക്കൊണ്ട് അല്ലാഹുവിന്‍റെ ഒരു ഒട്ടകം അല്ലാഹുവിന്‍റെ ഭൂമിയില്‍ നടന്ന് തിന്നുവാന്‍ നിങ്ങളതിനെ വിട്ടേക്കുക.നിങ്ങളതിന് യാതൊരു ദോശവും വരുത്തിവെക്കരുത്.അങ്ങിനെ ചെയ്യുന്ന പക്ഷം അടുത്ത തന്നെ ശിക്ഷ നിങ്ങളെ പിടികൂടുന്നതാണ്". പക്ഷേ ഈ നിര്‍ദേശങ്ങളൊന്നും അവര്‍ ചെവികൊണ്ടില്ല എന്ന് മാത്രമല്ല ആ ഒട്ടകത്തെ അവര്‍ വെട്ടിക്കൊന്നു.അല്ലാഹു അവരോടു പറഞ്ഞു മൂന്ന് ദിവസം നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ സൗഖ്യമനുഭവിച്ചു കൊള്ളുക അതോടെ ശിക്ഷ നിങ്ങള്‍ക്ക് വന്നെത്തും.

അല്ലാഹുവിന്‍റെ കല്പനകള്‍ ലംഘിച്ച ആ സമൂഹത്തെ ഒരു ഘോര ശബ്ദം പിടികൂടി പ്രഭാതമായപ്പോള്‍ അവര്‍ അവരുടെ വീടുകളില്‍ കമഴ്ന്ന് വീണ അവസ്ഥയിലായിരുന്നു.അവര്‍ അവിടെ താമസിച്ചിട്ടില്ലാത്ത് പോലെ അവര്‍ ഉന്മൂലനം ചെയ്യപ്പെട്ടു.

മുന്‍പ് ഈ പ്രദേശത്തേക്ക് സന്ദര്‍ശനം നിര്ത്തി വെച്ചിരുന്നു ഇപ്പോള്‍ ഈ പ്രദേശം യുനെസ്കോ ഏറ്റെടുത്ത് സന്ദര്‍ഷകര്‍ക്കായി തുറന്ന് കൊടുത്തിട്ടുണ്ട് ചുറ്റ് ഭാഗവും കമ്പി വേലി കെട്ടി സംരക്ഷിക്കപ്പെട്ട നിലയിലാണ് ഇപ്പോള്‍ ഈ പ്രദേശമുള്ളത്.
ഐഹിക ജീവിത സൌകര്യങ്ങളില്‍ മതിമറന്ന് ഥമൂദ് ജനത പൊങ്ങച്ചപ്രകടനത്തിനായി പര്‍വത പ്രദേശങ്ങളില്‍ പടുകൂറ്റന്‍ കെട്ടിടങ്ങള്‍ കെട്ടിയുയര്‍ത്തി . ഈ കൂറ്റന്‍ പര്‍വ്വതത്തില്‍ കാണുന്നത് ഥമൂദ് ജനത പണിതെടുത്ത കല്ലറകളിലേക്കുള്ള കവാടങ്ങളാണ്. ഇതന്നകത്തേക്ക് ചെന്നാല്‍ ശീതീകരിച്ച റൂമിലേക്ക് ചെന്ന പ്രതീതി യാണ് നമുക്ക് അനുഭവപ്പെടുക.പുറത്ത് നല്ല ചൂടുള്ള സമയത്ത് അകത്തേക്ക് പ്രവേശിച്ചാല്‍ തണുപ്പനുഭവപ്പെടുന്ന അവസ്ഥ.
വളരെ മിനുസപ്പെടുത്തി ഭംഗിയാക്കി അലങ്കരിച്ച കല്ലറകളുടെ മുന്‍ഭാഗത്ത് രണ്ട് തൂണുകള്‍ അതി മനോഹരമായി കൊത്തിയുണ്ടാക്കിയിട്ടുണ്ട്.തൂണുകള്‍ക്ക് നടുവിലായി ഒരു പരുന്തിന്‍റെ രുപവും.ഈ പരുന്ത് കല്ലറയിലുള്ളവരെ സം രക്ഷിക്കുമെന്ന് ഈ ജനത വിശ്വച്ചിരുന്നു എന്ന് പറയപ്പെടുന്നു.മുകളില്‍ കല്ലറകളില്‍ അടക്കം ചെയ്തവരുടെ പേരുവിവരങ്ങള്‍ ആലേഖനം ചെയ്ത തായി കാണാം.ഒരോ കാല്ലറകളിലും നാലു മുതല്‍ ഏഴ് പേര്‍ വരെ അടക്കം ചെയ്യാനുള്ള കുഴികളുണ്‍ട്.

അക്കാലത്ത് ഇവര്‍ ഉപയോഗിച്ചിരുന്ന കിണര്‍ ഇന്നും അതേ നിലയില്‍ നിലനില്‍ക്കുന്നു.
ഈ കിണറില്‍ നിന്നായിരിക്കണം അവര്‍ക്ക് ഉപയോഗിക്കാനുള്ള വെള്ളം ശേഖരിച്ചിരുന്നത് ദൃഷ്ടാന്തമായി അവര്‍ക്ക് ലഭിച്ച ഒട്ടകവും വെള്ളം കുടിച്ചിരുന്നത് ഈ കിണറില്‍ നിന്നായിരുന്നു.കിണറിനു മുകളില്‍ ഉസ്മാനിയ ഭരണകൂടം നിര്‍മ്മിച്ച ഹിജാസ് റൈല്‍പാതയുടെ അവശിഷ്റ്റങ്ങള്‍ കാണാം. 
ഹിജാസ് റെയില്‍വേ
ഉസ്മാനിയാ ഭരണകാലത്ത് നിര്‍മിച്ച പൗരാണിക 'ഹിജാസ് ' റെയില്‍വേ ഒന്നാം ലോകയുദ്ധകാലത്താണ് തകര്‍ക്കപ്പെട്ടത്.ഒരു പാട് ചരിത്ര സ്മരണകള്‍ ഉറങ്ങി കിടക്കുന്ന ഹിജാസ് റൈല്‍വേ ഇന്നും പഴമയിലെ പുതുമയായി അവശേഷിക്കുന്നു.ഒരു നൂറ്റാണ്ട് മുമ്പ് അന്നത്തെ മുസ്ലിം ലോക തലസ്ഥാനമായിരുന്ന തുര്‍ക്കിയിലെ ഇസ്തംബൂളില്‍നിന്ന്  അമ്മാന്‍ ദമസ്കസ്  മദാഇന്‍ സ്വാലിഹ് ഖൈബര്‍ വഴി മദീന വരെ ഈ റൈല്‍ പാത എത്തിച്ചേര്‍ന്നിരുന്നു. ഏകദേശം 3000 കി.മീ ദൂരമുള്ള റെയില്‍വേ സംവിധാനമായിരുന്നു ഹിജാസ് റെയില്‍വേ.

തുര്‍ക്കികള്‍ നിര്‍മിച്ച പ്രധാന ബില്‍ഡിംഗും റെയില്‍വേ സ്റേഷനോടനുബന്ധിച്ച് നിര്‍മ്മിച്ച കിട്ടിടങ്ങളും , പാളങ്ങളും പുതുക്കി വെച്ച പഴയ ബോഗികളുമെല്ലാമാണ് ഇപ്പോള്‍ ഹിജാസ് റെയിവേ സ്മാരകമായി ഇവിടെ കാണുന്നത്. .

1901 മുതല്‍ 1908 വരെയാണ് ഇതിന്റെ നിര്‍മാണം നടന്നത്. എന്ന് പറയപ്പെടുന്നു.1908 മുതല്‍ 1918 വരെ 10 വര്‍ഷം റെയില്‍വേ ഗതാഗതം നല്ല നിലയില്‍ നിലനിന്നു. അതിനിടെ 1914-ലെ ലോക യുദ്ധത്തെത്തുടര്‍ന്ന് മുസ്ലിം ലോകം സാമ്പത്തികമായി തകര്‍ന്നപ്പോള്‍ ഫ്രാന്‍സ് പോലുള്ള പാശ്ചാത്യ ശക്തികള്‍ ഹിജാസ് റെയില്‍വേ ഈടായി നല്‍കിയാല്‍ മുസ്ലിംകള്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കാമെന്ന് ഉസ്മാനി ഭരണാധിപനെ അറിയിച്ചുവെന്നും അതിന്ന് വഴങ്ങാതിരുന്നപ്പോള്‍ ഹിജാസ് റെയില്‍വേ ലോക മുസ്ലിംകളുടെ വഖ്ഫ് സ്വത്തായി പ്രഖ്യാപിക്കുകയായിരുന്നു എന്നുമാണ് ചരിത്രം. ഏറ്റവും വലിയ മുസ്ലിം വഖ്ഫ് സ്വത്ത് ഹിജാസ് റെയില്‍വേയാണെന്ന് അഭിപ്രായമുണ്ട്. ഇപ്പോഴും ഹിജാസ് റെയില്‍വേ എന്ന പേരില്‍ സിറിയയില്‍ റെയില്‍ ഗതാഗതം നിലവിലുണ്ട്.

റെയില്‍പാത വന്നതോടെ പണ്ട് കാലത്ത് ഒട്ടകപ്പുറത്ത് ഹജ്ജിനും ഉംറക്കും വന്ന യാത്രാ സംഘങ്ങള്‍ ഈ മാര്‍ഗം ഉപയോഗപ്പെടുത്തി തിരുഗേഹങ്ങളിലേക്ക് വന്നിരുന്നു. മുത്വവഫുമാര്‍ ഹാജിമാരെ ഇവിടന്നാണ് മക്കയിലേക്ക് ഏറ്റുവാങ്ങിയിരുന്നത്. മദീനയുടെ സാമ്പത്തിക വളര്‍ച്ചയും വ്യാപാരകെന്ത്രങ്ങളും ഇതോടെ മെച്ചപ്പെട്ടു.
ഹിജാസ് റെയില്‍വേ പുനര്‍നിര്‍മിക്കാന്‍ തുര്‍ക്കി പദ്ധതി ആവിഷ്കരിക്കുന്നു. മക്ക, മദീന പുണ്യനഗരങ്ങളെ തുര്‍ക്കിയിലെ ഇസ്തംബൂളുമായി ബന്ധിപ്പിക്കാന്‍ 2241 കി.മീറ്റര്‍ നീളം വരും ചരിത്രപ്രാധാന്യമുള്ള ഈ റെയില്‍വേ പദ്ധതിയില്‍ തുര്‍ക്കിക്ക് പുറമെ സിറിയ, ജോര്‍ദാന്‍, സുഊദി അറേബ്യ എന്നീ രാജ്യങ്ങളും തങ്ങളുടെ പങ്ക് നിര്‍വഹിക്കും. നാല് വര്‍ഷത്തിനകം പണി പൂര്‍ത്തിയാക്കുന്ന റെയില്‍വേ 20 ലക്ഷത്തിലധികം ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്ക് ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പദ്ധതി യാഥാര്‍ഥ്യമാവുമ്പോള്‍ 24 മണിക്കൂറിനകം തീര്‍ഥാടകര്‍ക്ക് കര മാര്‍ഗം ഇസ്തംബൂളില്‍ നിന്ന് മദീനയിലെത്തിച്ചേരാനാവും.






ഇവിടെ തീര്‍ന്നില്ലാ...




പള്ളിക്ക് പഞ്ഞമില്ല




സൗദിയില്‍ നോമ്പു തുറക്കാന്‍ പള്ളിയുടെ പഞ്ഞമില്ല എവിടെ നോക്കിയാലും പള്ളിമിനാരങ്ങള്‍ ദുരെനിന്നുതന്നെ കാണാന്‍ കഴിയും ബാങ്ക് വിളിക്കുന്നതിന്റെ അല്‍പ്പം മുമ്പ് കൈ കഴുകി ഇരുന്നാല്‍ മതി . ആവശ്യമുള്ളത് കഴിച്ച് പോരാം . കിച്ചണില്‍ കയറണ്ട ,ടെന്‍ഷന്‍ വേണ്ട . ആരുടെയും ഇരുണ്ട മുഖം കാണേണ്ട സങ്കതി ഉഷാര്‍ .പക്ഷെ വിഭവങ്ങള്‍ ഏകദേശം എന്നും ഒന്നുതന്നെ . കബ്സ,കാരക്ക ,വെള്ളം, റുബ കബ്സ സ്ഥിരം എല്ലാ പള്ളിയിലും സ്ഥിരമാ ..ആസമയത്ത്അതുതന്നെ ധാരാളം പക്ഷെ അവിടെയും ബന്കാളികള്‍ വിടുലാ . ബാങ്ക് വിളിച്ചാല്‍ മുമ്പിലുള്ളത് കഴിക്കുന്നതിനു മുമ്പ് എക്സ്ട്ര കബ്സ എവിടെയെങ്കിലും ഉണ്ടോ എന്ന്‍ പരത്തുകയാ അവരുടെ ജോലി .ഇതെല്ലാം കുടി ഇവര്‍ എന്ത് ചെയ്യുന്നു എന്ന്‍ ചോതിക്കരുത് . പല മലയാളികളും ബന്കാളി തിരക്കുകാരണം പള്ളിയില്‍ പോവാന്‍ താല്പര്യം കാണിക്കാറില്ല . പിന്നെ എന്നും കബ്സ തന്നെ തിന്നാല്‍ വയറെല്ലാം ഒരു മാതിരിയാവും എന്ന്‍ വ്യാകുലപ്പെടുന്നവരും കുറവല്ല . ഒരു വിഭാഗം മലയാളികള്‍ ഈവിഷയത്തില്‍ ഇടതും വലതും നോക്കാറില്ല ചേര തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടു കഷ്ണം കഴിക്കണം എന്നാണല്ലോ പുതിയ മൊഴിയും . ഇവിടെ സൗദി യില്‍ റമദാനില്‍ ഒരുപാടു പേര്‍ ചിലവഴിക്കുന്ന കാര്യത്തില്‍ മുന്നിലാ . നോമ്പു തുറക്കാന്‍ ഭക്ഷണം നല്‍കുന്ന കാര്യത്തില്‍ അവര്‍ ഒട്ടും പിന്നിലല്ല.അത് കൊണ്ടു തന്നെ മിക്ക പള്ളിഖ്‌അളിലും കാണും kaaNum

ചെറുപ്പത്തിലെ പരിശീലനം -ആമിര്‍ മുഹമ്മദ്





ചെറുപ്പത്തിലെ പരിശീലനം -ആമിര്‍ മുഹമ്മദ്