അൻശിദ റസാക്ക്

നടക്കാൻ വയ്യനിക്ക് ഇനിയധികദൂരം ഒരു കൈതാങ്ങ് പ്ലീസ്...

ആരിഫ് അബ്ദുൽറസാക്ക്

വരും കാലം എനിക്കുമാവണം നിങ്ങളെപ്പോലെ വലിയവൻ.. ഉയരങ്ങളിലേക്ക് ഉയർച്ചയിലേക്ക്!!.

അൻശിദ റസാക്ക്

എന്നെകണ്ടിട്ടെന്ത് തോന്നുന്നു.. ചിരിച്ചുകൂടെ നിങ്ങൾക്കെന്നോട്.വെറുതയല്ല, ആയുസ്സിന്നൊരു ഭലമായ്.

പൊന്നൂസ്

തിരിഞ്ഞ് നോക്കണം എല്ലായ് പോയും എങ്കിലറിയാം ഒരു പാട് ന്യൂനതകൾ....

കുഞ്ഞിക്കവിതകൾ

ഞങ്ങളാരാ മക്കൾ, കൊതി തോന്നുന്നോ നിങ്ങൾക്കും പിന്തിരിഞ്ഞോടാൻ ഈ ചെറു പ്രയത്തിലേക്ക്...

പാരായണ സുജൂദ്

 പാരായണത്തിന്റെ സുജൂദുകൾ  സുന്നത്താണ്, നിർബന്ധമില്ല.  പതിനഞ്ച് സ്ഥലങ്ങളിലാണ് ഖിറാഅത്തിന്റ  സുജൂദുകൾ ഉള്ളത്. 


سورة الاعراف:اية 206

سورة الرعد:15

سورة النحل:50

سورة الاسراء:107

سورة مريم:58

سورة الحج:18

سورة الحج:77

سورة الفرقان:80

سورة النمل:25

سورة السجدة:15

سورة ص:24

سورة فصلت:38

سورة النجم:61

سورة الانشقاق:21

سورة العلق:19

പ്രാർത്ഥന



നോമ്പ് നിയമമാക്കപ്പെട്ടു

 ഹേ, വിശ്വസിച്ചവരേ, നിങ്ങളുടെ മുമ്പുള്ളവരുടെ മേല്‍ നിയമിക്കപ്പെട്ടതുപോലെ, നിങ്ങളുടെ മേലും നോമ്പ് നോല്‍ക്കല്‍ നിയമിക്കപ്പെട്ടിരിക്കുന്നു; നിങ്ങള്‍ സൂക്ഷ്മത പാലിച്ചേക്കാം. 


സമയം

സമയമെന്തായി എന്ന ചോദ്യത്തിന് ഇന്ന് സെക്കൻഡുകൾക്കുള്ളിൽ ഉത്തരമേകാനുള്ള നിരവധി ഉപകരണങ്ങൾ നമുക്കു മുന്നിലുണ്ട്. വാച്ച്, ക്ലോക്ക്, ടൈംപീസ്, ഇവയിൽ തന്നെ പലതും രൂപംമാറി ഡിജിറ്റലായി. മൊബൈൽതന്നെ വിവിധോദ്ദേശ്യ ഉപകരണമായി. അതിൽ സമയവും ഉൾപ്പെടും. ടി.വി തുറന്നാൽ ഓരോ ചാനലുകളിലും സമയസൂചികയുണ്ട്. എന്നാൽ, മനുഷ്യൻ സമയത്തെ പിടിച്ചുകെട്ടിയിട്ട് അധികകാലം ആയില്ല. സമൂഹമായി ജീവിക്കാൻ തുടങ്ങിയപ്പോൾ പ്രവർത്തനങ്ങൾക്ക് സമയം നിശ്ചയിക്കപ്പെട്ടു. സൂര്യ​െൻറ ഉദയവും അസ്തമയവും സമയത്തി​െൻറ ആദ്യപടിയായി. പിന്നീട് സൂര്യ​െൻറ സ്ഥാനചലനത്തെ ആധാരമാക്കി സമയം രൂപപ്പെടുത്തി. പകൽ സൂര്യനും രാത്രികളിൽ നക്ഷത്രങ്ങളും ചന്ദ്രനുമൊക്കെ മനുഷ്യനെ നിരീക്ഷണ വസ്​തുവാക്കി. ഈജിപ്​തുകാരാണ് നിഴൽഘടികാരം ഉണ്ടാക്കിയത്. ഇത് ഏകദേശം 3500 വർഷങ്ങൾക്ക് മുമ്പാണ്.
തുറസ്സായ ഇടത്ത് ഒരു നീളൻ വടി കുത്തനെ കുഴിച്ചിട്ട് നിഴലി​െൻറ നീളത്തെ അടിസ്ഥാനമാക്കി സമയം ക്രമീകരിച്ചു. എന്നാൽ, സൂര്യ​െൻറ നിഴൽ മങ്ങുമ്പോൾ ഈ ഘടികാരം പരാജയമാകുന്നു.
അതേസമയം, ഗ്രീസിലെ ജനങ്ങൾ ജലത്തെ സമയമറിയാനുള്ള ഉപാധിയാക്കി ജലഘടികാരം നിർമിച്ചു. കല്ലുകൊണ്ട് നിർമിച്ച കോണാകൃതിയിലുള്ള ഒരു പാത്രത്തി​െൻറ കൂർത്ത അഗ്രത്തിൽ ഒരു ചെറിയ ദ്വാരം കാണും. 
ആ പാത്രത്തിനു കീഴേ മറ്റൊന്നുകൂടി വെക്കും. ഈ ദ്വാരത്തിലൂടെ പതിക്കുന്ന വെള്ളത്തി​െൻറ അളവ് സമയം കണക്കാക്കാനുള്ള സൂത്രവിദ്യ ആയിരുന്നു. അതിനും ചിലയിടങ്ങളിൽ പരാജയം സംഭവിച്ചു. മഞ്ഞു കാലമാകുമ്പോൾ പാത്രത്തിലെ ജലം ഉറഞ്ഞുപോകും. ജലത്തിനു ബദലായി പിന്നെയവർ മണലിനെ ആശ്രയിച്ചു. ദ്വാരത്തിലൂടെ മണലിനെ കടത്തിവിട്ട് സമയം കണക്കാക്കി. 
തീകൊണ്ട് സമയം കണക്കാക്കിയവരും ഉണ്ടായിരുന്നു. എണ്ണവിളക്കിലെ എണ്ണയുടെ കുറവിനെ അടിസ്ഥാനപ്പെടുത്തി സമയം നിശ്ചയിച്ചു. പിന്നീട് യന്ത്രഘടികാരം നിർമിക്കപ്പെട്ടു. 1000 വർഷങ്ങൾക്ക് മുമ്പാണത്. ഫ്രാൻസിലെ ചക്രവർത്തിയായ ചാൾസ് അഞ്ചാമ​െൻറ കൊട്ടാരത്തിൽ 1379ൽ ഒരു ഘടികാരം നിർമിച്ചു. പിന്നീട് ഗോപുരങ്ങൾ നിർമിക്കുമ്പോൾ അവിടെ ഒരു ഘടികാരം സ്ഥാപിക്കുക ശീലമായി. 
ജർമൻകാരനായ ഹീൻ റിച്ച് സി.വിക് ആണ് ഈ ഘടികാരം നിർമിച്ചത്. ‘ക്ലോറക്ക’ എന്ന ഫ്രഞ്ച് പദത്തിൽനിന്നുമാണ് ക്ലോക്ക് എന്ന പദം ഉണ്ടായത്. 
1582ലാണ് പെൻഡുല തത്ത്വം ഗലീലി കണ്ടെത്തുന്നത്. പിന്നീട് 1657 മുതൽ ക്ലോക്കിൽ ഈ തത്ത്വം പ്രയോഗിക്കാൻ തുടങ്ങി. ഇങ്ങനെയൊക്കെ സമയത്തെ പിടിച്ചുകെട്ടിയ നമ്മൾ ഇന്ന് സമയത്തെക്കാൾ മുന്നിൽ സഞ്ചരിക്കാൻ മത്സരിക്കുന്നു.

ആഇശ(റ) യുടെ വിവാഹം

ആഇശ(റ) യുടെ വിവാഹം ആറാം വയസ്സിലോ ?

എം.വി മുഹമ്മദ് സലീം

വിജ്ഞാന കുതുകികള്‍ ഗവേഷണ പഠനം നടത്തി മുസ്‌ലിം സമൂഹത്തില്‍ പ്രചരിച്ചുവന്ന പല ധാരണകളും തിരുത്തിയിട്ടുണ്ട്. ഇങ്ങനെ പുനര്‍വിചിന്തനത്തിനു വിധേയമായ, അനിവാര്യമായും തിരുത്തേണ്ട ഒരു ധാരണയുടെ കഥയാണ് ഇവിടെ ചര്‍ച്ചക്കെടുക്കുന്നത്.

മുഹമ്മദ് നബി(സ)യുടെ കുടുംബ ജീവിതം മാനവ രാശിക്കാകമാനം മാതൃകയാണ്. അത് വിവിധ കോണുകളിലൂടെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ബഹുഭാര്യാത്വ സമ്പ്രദായം നിലവിലുള്ള ഒരു സമൂഹമായിരുന്നു നബിയുടെ ആദ്യ പ്രബോധിതര്‍. ആ സമ്പ്രദായത്തിനു വ്യത്യസ്തമായ പരിഗണനയും ലക്ഷ്യവും ഉള്ളതാക്കി മാറ്റാനാണ് നബി ശ്രദ്ധിച്ചത്.

ഇഹലോക വാസം വെടിയുമ്പോള്‍ നബിക്ക് ഒന്‍പത് പത്‌നിമാരുണ്ടായിരുന്നു. ഈ വലിയ കുടുംബം പ്രവാചക ദൗത്യത്തിന്റെ നിര്‍വഹണത്തില്‍ പ്രധാന പങ്കുവഹിച്ചു. സമൂഹത്തിന്റെ പാതിയും, പ്രമുഖ ഘടകവുമായ സ്ത്രീയുമായും കുടുംബവുമായും ബന്ധപ്പെട്ട ദൈവിക മാര്‍ഗ നിര്‍ദേശങ്ങള്‍ ഈ കുടുംബത്തിലൂടെയാണ് പഠിപ്പിക്കപ്പെട്ടത്. കുടുംബ ജീവിതത്തില്‍ എക്കാലത്തും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടാന്‍ പറ്റിയ മഹനീയ മാതൃകയാണ് നബി കുടുംബം കാഴ്ചവെച്ചത്.

നബി(സ)യുടെ ഭാര്യമാരില്‍ ഒരൊറ്റ കന്യക മാത്രമേ ഉണ്ടായിട്ടുള്ളു. ബാക്കിയെല്ലാം വിധവകളോ വിവാഹ മോചിതകളോ ആയിരുന്നു. ഉറ്റ മിത്രവും ഏറ്റവും അടുത്ത അനുയായിയുമായ അബൂബക്‌റിന്റെ ഇളയ മകള്‍ ആഇശയാണ് നബി വിവാഹം കഴിച്ച ഏക കന്യക. ഇവരെ ശൈശവത്തിലാണ് നബി കല്യാണം കഴിച്ചതെന്നാണ് പൊതുവെ എല്ലാവരും വിശ്വസിച്ചു പോരുന്നത്. വിമര്‍ശകര്‍ക്ക് വളം വെച്ചുകൊടുക്കുന്ന ധാരണയാണ് മുസ്‌ലിംകളും വെച്ചു പുലര്‍ത്തുന്നത് എന്നര്‍ഥം. ആ വിവാഹത്തിന്റെ കഥ വിശദമായി പഠിക്കാം.

ഇരുപത്തഞ്ചാമത്തെ വയസ്സില്‍ തന്നെക്കാള്‍ പതിഞ്ചു വയസ്സ് കൂടുതലുള്ള ഖദീജ(റ)യെ വിവാഹം ചെയ്തു കൊണ്ടാണ് നബി ദാമ്പത്യ ജീവിതം ആരംഭിക്കുന്നത്. ഇരുപത്തിയഞ്ച് വര്‍ഷം ഒരൊറ്റ ഭാര്യയുമായി ജീവിച്ചു. നബിക്ക് അന്‍പത് വയസ്സുള്ളപ്പോല്‍ ഖദീജ(റ) ഇഹലോക വാസം വെടിഞ്ഞു. മക്കളുടെ മാതാവാണ് മരിച്ചത്. മക്കളെ സംരക്ഷിക്കാനും വീടു പരിപാലിക്കാനും ഒരു കുടുംബിനി അനിവാര്യമായി. അനുയായികള്‍ നബിയുടെ സാഹചര്യം കണ്ടറിഞ്ഞ് ഖൗല ബിന്‍ത് ഹകമിനെ കല്യാണാലോചനയുമായി നബിയുടെയടുത്തേക്ക് അയച്ചു.

''ഒരു വിവാഹം നടത്തണ്ടേ?'' ഖൗല നബിയോടു ചോദിച്ചു. ''ആരെ?'' നബി അന്വേഷിച്ചു. 'കന്യകയോ കുമാരിയോ?' എന്ന് അവര്‍. ''ആരാണാ കന്യക?'' നബി.  ''അങ്ങയുടെ ഉറ്റ സുഹൃത്തിന്റെ മകള്‍ ആഇശ''-ഖൗല പറഞ്ഞു. ''കുമാരിയോ?
'' നബി വീണ്ടും. ''സൗദ ബിന്‍ത് സംഅ.'' കടുംബ ഭരണത്തിന് ആഇശ ചെറുപ്പമാണെന്ന് സൂചിപ്പിച്ച് നബി(സ) സൗദയെ അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു.

അന്ന് അഞ്ചു കുട്ടികളുടെ മാതാവായിരുന്ന സൗദ(റ)ക്ക് അന്‍പത്തഞ്ച് വയസ്സായിരുന്നു. പുരുഷന്മാര്‍ക്ക് താല്‍പര്യം ജനിപ്പിക്കാനാവാത്ത തന്നെയും കുട്ടികളെയും പോറ്റുന്നത് നബിക്ക് പ്രയാസമാവില്ലേ എന്നാണ് അവര്‍ ഉന്നയിച്ച സംശയം. ഇതിനുശേഷമാണ് നബി(സ) ആഇശ(റ)യെ വിവാഹം ചെയ്യുന്നത്.

നബിക്ക് വേണ്ടി വിവാഹാലോചനയുമായി ചെന്ന ഖൗല(റ)യോട് ആഇശയുടെ മാതാവ് പറഞ്ഞു: അബൂബക്‌റി(റ)ന്റെ അടുത്ത സുഹൃത്ത് മുത്ഇം ബിന്‍ അദിയ്യ് മകന്‍ ജുബൈറിനു വേണ്ടി ആഇശയെ അന്വേഷിച്ചിരുന്നു. മുത്ഇമിന്റെ ആവശ്യം അബൂബക്ര്‍ തള്ളാറില്ല. അദ്ദേഹത്തിന്റെ അഭിപ്രായം അറിഞ്ഞശേഷം മറുപടി പറയാം.

അബൂബക്ര്‍(റ) മുത്ഇമിനെ കാണാന്‍ ചെന്നപ്പോള്‍ ഭാര്യ ചോദിച്ചു: ''ഞങ്ങളുടെ മകനെയും പുത്തന്‍ മതത്തില്‍ ചേര്‍ക്കാനാണോ ഈ കല്യാണം?
'' ഈ വിയോജിപ്പ് മുത്ഇമിന്റെ മനസ്സിലുമുണ്ടെന്ന് അറിഞ്ഞ ശേഷമാണ് നബിക്ക് മകളെ വിവാഹം ചെയ്തു കൊടുക്കാന്‍ അബൂബക്ര്‍ സന്നദ്ധനായത്.

ആദ്യമായി ഒരു കന്യകയെ കല്യാണം കഴിക്കുന്ന അമിതമായ ഒരാവേശവും നബി കാണിച്ചില്ല. നികാഹ് കഴിഞ്ഞ് പിന്നെയും നീണ്ട മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആഇശ(റ)യുമായി നബി ശാരീരിക ബന്ധം പുലര്‍ത്തുന്നത്. ആഇശ(റ)യുമായി ബന്ധപ്പെടുമ്പോള്‍ നബിക്ക് 54 വയസ്സായിരുന്നു.

ഒരു രാഷ്ട്രത്തിന്റെ സാരഥിയും വിശ്വാസികളുടെ കണ്ണിലുണ്ണിയുമായ പ്രവാചകന് ആഗ്രഹിക്കുന്നതെന്തും സാധിച്ചു കൊടുക്കാന്‍ സന്നദ്ധരായ ലക്ഷത്തില്‍പരം അനുയായികളുണ്ടായിരുന്നു. അവരോടൊന്ന് സൂചിപ്പിക്കേണ്ട താമസം ഏതു സുന്ദരിയായ കന്യകയെയും നബിക്ക് പാണിഗ്രഹണം ചെയ്തുകൊടുക്കാന്‍ അവരെല്ലാം അഹമഹമികയാ മുന്നോട്ടുവരുമായിരുന്നു. അതൊന്നുമല്ലല്ലോ ചരിത്രത്തില്‍ സംഭവിച്ചത്. വിധവകളെയും വിവാഹ മോചിതകളെയുമാണ് നബി പിന്നെയും വിവാഹം ചെയ്തത്.

പത്‌നി ഖദീജക്ക് അന്‍പത്തി അഞ്ച് വയസ്സുള്ളപ്പോഴാണ് നബിക്ക് ദിവ്യബോധനം ഉണ്ടായത്. പിന്നെയും ഒരു വര്‍ഷം കഴിഞ്ഞ് നബിയെ പുതിയ പ്രസ്ഥാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഖുറൈശികള്‍ ഒരു ഫോര്‍മുലയുമായി മുന്നോട്ടുവന്നു. അറേബ്യയിലെ ഏറ്റവും സുന്ദരിയായ തരുണിയെ നബിക്ക് വിവാഹം ചെയ്തു കൊടുക്കാം, ഈ പുതിയ മതപ്രചാരണം നിര്‍ത്തിയാല്‍ മാത്രം മതി എന്നായിരുന്നു ഫോര്‍മുലയിലെ പ്രധാന ഇനം. ഇതുപറഞ്ഞ പിതൃവ്യനോട് നബി: ''പ്രിയ പിതൃവ്യാ, അവര്‍ സൂര്യനെ എന്റെ വലത്തെ കൈയിലും, ചന്ദ്രനെ ഇടത്തെ കൈയിലും വെച്ചുതന്നാല്‍ പോലും ഞാന്‍ ഈ ദൗത്യത്തില്‍ നിന്ന് പിന്തിരിയുകയില്ല.''

എന്നാല്‍, ദുഃഖകരമെന്നു പറയട്ടെ വിമര്‍ശകര്‍ക്ക് വളംവെച്ചു കൊടുക്കുന്ന ചില കഥകള്‍ ഹദീസ് ഗ്രന്ഥങ്ങളില്‍ കടന്നുകൂടിയിട്ടുണ്ട്. ഇതില്‍പെട്ടതാണ് ആഇശ(റ)യുടെ വിവാഹ പ്രായവും കല്യാണവുമെല്ലാം. പ്രബലമായ ഹദീസുകള്‍ മാത്രം ക്രോഡീകരിക്കാന്‍ ശ്രദ്ധിച്ച ബുഖാരി, മുസ്‌ലിം എന്നീ ഹദീസ് ഗ്രന്ഥങ്ങളിലും കയറിപ്പറ്റിയതിനാല്‍ ഈ കഥ ഒരംഗീകൃത ചരിത്രമായി മുസ്‌ലിംകളും വിശ്വസിച്ച് പോരുന്നു.

ആഇശ തന്നെ പറയുന്നതായാണ് കഥ: ''എന്നെ റസൂല്‍(സ) വിവാഹം കഴിക്കുമ്പോള്‍ എനിക്ക് ആറു വയസ്സായിരുന്നു. ഒന്‍പത് വയസ്സുള്ളപ്പോള്‍ വീട്ടില്‍ കൂടി. അന്‍സ്വാരി സ്ത്രീകള്‍ എന്നെ ആദ്യ രാത്രിക്കൊരുക്കുമ്പോള്‍ ഞാന്‍ പനി പിടിച്ച് മുടികൊഴിഞ്ഞ് ആരോഗ്യം ക്ഷയിച്ച അവസ്ഥയിലായിരുന്നു.'' ഹദീസുകളില്‍ വന്നതിന്റെ രത്‌നച്ചുരുക്കമാണിത്. ആഇശക്ക് പതിനെട്ട് വയസ്സുള്ളപ്പോള്‍ നബി നിര്യാതനായെന്നും ശേഷിച്ച കാലം അവര്‍ വിധവയായി കഴിച്ചുകൂട്ടിയെന്നും കഥയുടെ ബാക്കി.

ഈ കഥ യാഥാര്‍ഥ്യമാണെന്ന് ധരിക്കാന്‍ പല കാരണങ്ങളുമുണ്ട്. അറേബ്യയില്‍ അന്ന് ശൈശവ വിവാഹം വിപുലമായി നടന്നിരുന്നു. ഇണകള്‍ തമ്മിലുള്ള പ്രായ വ്യത്യാസം ആര്‍ക്കും പ്രശ്‌നമായിരുന്നില്ല. ഉറ്റ സുഹൃത്തുക്കള്‍ ബന്ധം ഊട്ടിയുറപ്പിക്കാന്‍ വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടുക സാധാരണമായിരുന്നു. ശൈശവ വിവാഹം ഇസ്‌ലാം അംഗീകരിക്കുന്നുവെന്നതിനുള്ള ഏക തെളിവായിട്ടാണ് ഈ വിവാഹം ഉദ്ധരിക്കപ്പെടാറുള്ളത്.

എന്നാല്‍ വിവാഹത്തെ സംബന്ധിച്ച് പരിശുദ്ധ ഖുര്‍ആനിലും സുന്നത്തിലും വന്ന ശിക്ഷണങ്ങളുമായി ഇത് യോജിക്കുകയില്ല. വിശുദ്ധ ഖുര്‍ആന്‍ നാലാം അധ്യായത്തില്‍ പറയുന്നു: ''വിവാഹപ്രായമാകും വരെ അനാഥകളെ പരീക്ഷിച്ചു കൊണ്ടിരിക്കുക. അവര്‍ കാര്യപ്രാപ്തി കൈവരിച്ചതായി കണ്ടാല്‍ അവരുടെ സ്വത്തുക്കള്‍ അവരെ ഏല്‍പിക്കുക''(4:6). വിവാഹത്തിനു നിയമപ്രകാരമുള്ള ഒരു പ്രായമുണ്ടെന്ന അടിസ്ഥാനത്തിലാണ് ഈ വാക്യത്തില്‍ അനാഥകളുടെ സ്വത്ത് തിരിച്ചേല്‍പിക്കാനുള്ള സമയം നിര്‍ണയിച്ചിട്ടുള്ളത്. പരിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഈ പ്രായപരിധി വിശദീകരിച്ചതിങ്ങനെയാണ്. പ്രായപൂര്‍ത്തിയായതിന്റെ ശാരീരിക ലക്ഷണങ്ങള്‍ പ്രകടമാവുകയോ അഥവാ പതിനഞ്ച് വയസ്സ് പൂര്‍ത്തിയാവുകയോ ചെയ്യുമ്പോഴാണ് വിവാഹപ്രായമാകുന്നത്. ഭൂരിപക്ഷം ഇങ്ങനെ പറയുമ്പോള്‍ ഇമാം അബൂഹനീഫ(റ) വിശദീകരിച്ചത് ഇങ്ങനെയാണ്: ആണ്‍കുട്ടികള്‍ക്ക് പതിനെട്ട് വയസ്സും, പെണ്‍കുട്ടികള്‍ക്ക് പതിനേഴ് വയസ്സുമാണ് വിവാഹ പ്രായം. പരിശുദ്ധ ഖുര്‍ആനിന്റെ ശിക്ഷണം ശൈശവ വിവാഹത്തെ അനുകൂലിക്കുന്നതല്ല എന്ന് ഇതില്‍നിന്ന് വ്യക്തമാണല്ലോ.

ഇനി നബിചര്യയില്‍ ഇവ്വിഷയകമായി എന്തു നിര്‍ദേശമാണുള്ളതെന്ന് നോക്കാം. അക്കാലത്ത് അറേബ്യയില്‍ സ്ത്രീകള്‍ക്ക് വിവാഹക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ അവസരമുണ്ടായിരുന്നില്ല. രക്ഷിതാക്കള്‍ പറയുന്നതനുസരിക്കാനേ നിര്‍വാഹമുണ്ടായിരുന്നുള്ളു. സ്ത്രീകള്‍ക്ക് അവകാശങ്ങള്‍ ഉണ്ടെന്ന വസ്തുത ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തിനു ശേഷമാണ് അറേബ്യ അറിയുന്നത്. സ്ത്രീകളുടെ ഏറ്റവും പ്രധാനപ്പെട്ട അവകാശമാണ് ജീവിതപങ്കാളിയെ തീരുമാനിക്കുകയെന്നത്. തനിക്കിഷ്ടമില്ലാത്ത ആരുടെയെങ്കിലും കൂടെ ജീവിത കാലം കഴിച്ചുകൂട്ടാന്‍ അവളെ നിര്‍ബന്ധിക്കാന്‍ ആര്‍ക്കും അവകാശമില്ല. ഇതാണ് നബി (സ)പഠിപ്പിച്ചത്. തന്റെ ജീവിത പങ്കാളിയെ ഇഷ്ടപ്പെട്ട് സ്വീകരിക്കാനും ഇഷ്ടമില്ലെങ്കില്‍ തിരസ്‌കരിക്കാനും ഇസ്‌ലാം സ്ത്രീകള്‍ക്കവകാശം നല്‍കി. ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസ്: ആഇശ(റ) പറഞ്ഞു: ''ഞാന്‍ നബിയോടു ചോദിച്ചു. അല്ലാഹുവിന്റെ ദൂതരേ, വിവാഹക്കാര്യത്തില്‍ സ്ത്രീകളുടെ അനുവാദം ചോദിക്കേണ്ടതുണ്ടോ? 'ഉവ്വ്' എന്ന് നബി. ഞാന്‍ പറഞ്ഞു: കന്യകയോടു സമ്മതം ചോദിച്ചാല്‍ അവള്‍ നാണിച്ച് മിണ്ടാതിരിക്കും. അപ്പോള്‍ അവിടുന്ന് പ്രതിവചിച്ചു: ''അവളുടെ മൗനം അവളുടെ സമ്മതമാണ്.'' എന്നാല്‍ വിവാഹ മോചിതയോ വിധവയോ ആണെങ്കില്‍ സമ്മതം തെളിച്ചു പറയണം. വിവാഹക്കാര്യം അവളുമായി കൂടിയാലോചിക്കണം എന്നാണ് നബിയുടെ പ്രയോഗം.

വിവാഹത്തെപ്പറ്റി എന്തെങ്കിലും അഭിപ്രായം പറയണമെങ്കില്‍ പ്രായപൂര്‍ത്തിയാവണം. ശിശുക്കള്‍ക്ക് ഭര്‍ത്താവിന്റെ ഗുണദോഷങ്ങള്‍ അറിയില്ല. അവര്‍ സമ്മതിച്ചാലും ഇല്ലെങ്കിലും ഒരേ പോലെയാണല്ലോ. അതിനാല്‍ ഖുര്‍ആന്‍ പഠിപ്പിച്ച വിവാഹ പ്രായവും നബി പഠിപ്പിച്ച സമ്മതം ആവശ്യപ്പെടലും ഒരേ ആശയം തന്നെ. ഇസ്‌ലാമില്‍ വിവാഹത്തിന്റെ അനിവാര്യ ഘടകമാണിത്.

ഇനി ആഇശ(റ)യുടെ വിവാഹത്തെ സംബന്ധിച്ച് ചരിത്രപരമായ പരിശോധന നടത്താം. ഹദീസുകളില്‍ വന്ന പ്രായം ശരിയോ തെറ്റോ എന്ന് മനസ്സിലാക്കാന്‍ ശരിയായ രീതി അതായിരിക്കാം. നബിക്ക് പ്രവാചകത്വം ലഭിച്ചത് 40 വയസ്സുള്ളപ്പോഴാണ്. ക്രി. 610 ല്‍ ആയിരുന്നു അത്. 13 വര്‍ഷം നബി മക്കയില്‍ പ്രബോധനം നടത്തി. ക്രി.623 ല്‍ മദീനയിലേക്ക് താവളം മാറ്റി. അവിടെ 10 വര്‍ഷം പ്രബോധന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. ക്രി.633 ല്‍ ആയിരുന്നു അവിടുത്തെ വിയോഗം. ആര്‍ക്കും എതിരില്ലാത്ത ചരിത്രമാണിത്.

മദീനാ യാത്രയുടെ മൂന്ന് വര്‍ഷം മുമ്പാണ് നബി ആഇശ(റ)യെ വിവാഹം കഴിച്ചത്. അന്ന് ആഇശക്ക് 6 വയസ്സായിരുന്നെങ്കില്‍ അവരുടെ ജനനം ക്രി.614ല്‍ ആയിരിക്കുമല്ലോ. പ്രവാചകത്വം ലഭിച്ച് നാലു വര്‍ഷങ്ങള്‍ക്ക് ശേഷം.. ഇത് ചരിത്ര വസ്തുതകള്‍ക്ക് നിരക്കാത്ത കാര്യമാണ്.

ജ്യേഷ്ഠത്തി അസ്മാ(റ) ആഇശയെക്കാള്‍ 10 വയസ്സിനു മൂത്തവളാണെന്ന് ചരിത്രകാരന്മാരെല്ലാം രേഖപ്പെടുത്തുന്നു. മദീനാ പലായന സമയത്ത് അസ്മാ(റ)ക്ക് 27 വയസ്സായിരുന്നു. അതിനാല്‍ നബിക്ക് പ്രവാചകത്വം ലഭിക്കുമ്പോള്‍ അസ്മാ(റ)ക്ക് 14 വയസ്സുണ്ടാകും. അന്ന് ആഇശ(റ) 4 വയസ്സുള്ള പെണ്‍കുട്ടിയായിരുന്നുവെന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നു. അവര്‍ ജനിച്ചത് ക്രി. 614ല്‍ അല്ല 606 ലാണ്. ക്രി.621-ല്‍ നബി വിവാഹം കഴിക്കുമ്പോള്‍ അവര്‍ക്ക് 15 വയസ്സ് കഴിഞ്ഞിരുന്നു. ഹിജ്‌റക്ക് ശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് നബി ആഇശയുമായി ദാമ്പത്യ ബന്ധം പുലര്‍ത്തുന്നത്. അന്നവര്‍ക്ക് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം.

ചരിത്ര വസ്തുതകളുടെ വിശദമായ പഠനത്തിലൂടെ നമുക്കീ വിഷയത്തിന്റെ വിവിധ വശങ്ങള്‍ പരിശോധിക്കാം. അസ്മാ(റ)യുടെ പ്രായം ഉറപ്പ് വരുത്താനുതകുന്ന വിവരങ്ങളാണ് ആദ്യം പരിശോധിക്കേണ്ടത്. അവരുടെ പുത്രന്‍ അബ്ദുല്ല ബിന്‍ അസ്സുബൈര്‍(റ) രക്തസാക്ഷിയായത് ഹിജ്‌റ 73-ല്‍ ആയിരുന്നു. മകന്റെ മൃതദേഹം കണ്ട് ആശീര്‍വദിച്ച ചരിത്രം പ്രസിദ്ധമാണ്. ആ വര്‍ഷം തന്നെ അസ്മാ(റ) നിര്യാതയായി. മരിക്കുമ്പോള്‍ അവര്‍ക്ക് 100 വസ്സുണ്ടായിരുന്നുവെന്നതില്‍ ചരിത്രകാരന്മാരെല്ലം യോജിക്കുന്നു. അതിനാല്‍ ഹിജ്‌റയുടെ സമയത്ത് അവര്‍ക്ക് 27 വയസ്സായിരുന്നുവെന്നത് സ്ഥാപിതമായി (100-73= 27). അന്ന് അനുജത്തി ആഇശക്ക് 17 വയസ്സ് (27-10= 17). അവര്‍ ജനിച്ചത് നുബുവ്വത്തിന് നാലുവര്‍ഷം മുമ്പാണെന്നും ഇതില്‍ നിന്ന് വ്യക്തമായി (17-13=4).
ഇനി ആഇശ(റ) നബുവ്വത്തിനു നാലു വര്‍ഷം മുമ്പ് ജനിച്ചതിന്റെ തെളിവുകള്‍ പരിശോധിക്കുക. ഇബ്ന്‍ ജരീര്‍ അത്ത്വബരി താരീഖുല്‍ ഉമം എന്ന ഗ്രന്ഥത്തിലിപ്രകാരം രേഖപ്പെടുത്തുന്നു: ''അബൂബക്‌റിന്റെ സന്താനങ്ങളെല്ലാം ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തിന്റെ മുമ്പാണു ജനിച്ചത്.''

ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു സംഭവമിങ്ങനെ: ആഇശ(റ) പറയുന്നു. ''എനിക്ക് ഓര്‍മ വെച്ച നാള്‍ മുതല്‍ മാതാപിതാക്കള്‍ ഇസ്‌ലാം സ്വീകരിച്ചവരായിരുന്നു. അന്ന് എല്ലാ ദിവസവും രാവിലെയും വൈകീട്ടും റസൂല്‍(സ) ഞങ്ങളുടെ വീട്ടില്‍ വരുമായിരുന്നു. മുസ്‌ലിംകള്‍ പീഡനത്തിനിരയായപ്പോള്‍ പിതാവ് അബൂബക്ര്‍ അബ്‌സീനിയായിലേക്ക് പലായനം ചെയ്യാനിറങ്ങി.''

അബ്‌സീനിയായിലേക്ക് ആദ്യമായി പാലായനം നടത്തിയത് ദിവ്യ ബോധനം ലഭിച്ച് അഞ്ചാമത്തെ വര്‍ഷമാണ്. അന്ന് നടന്ന കര്യങ്ങളെല്ലാം കൃത്യമായി ഓര്‍ക്കാനുള്ള പ്രായമുണ്ടായിരുന്നു ആഇശക്കെന്ന് ഈ റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാണല്ലോ. ശരിയായ കണക്കില്‍ അന്നവര്‍ക്ക് ഒമ്പത് വയസ്സായിരുന്നു.

വിശുദ്ധ ഖുര്‍ആനിലെ അമ്പത്തി നാലാം അധ്യായം അല്‍ഖമര്‍ അവതരിച്ചത് ആഇശ(റ) വ്യക്തമായി ഓര്‍ക്കുന്നു. താന്‍ കളിച്ച് നടക്കുന്ന പ്രായത്തിലായിരുന്നു അതെന്ന് അവര്‍ പറഞ്ഞതായി ബുഖാരി രേഖപ്പെടുത്തുന്നു. നുബുവ്വത്തിന്റെ നാലാം വര്‍ഷമാണ് പ്രസ്തുത അധ്യായം അവതരിച്ചതെന്നത് നിസ്തര്‍ക്കമാണ്. ക്രി. 621-ല്‍ വിവാഹം നടന്ന സമയത്ത് അവര്‍ക്ക് ആറു വയസ്സാണെങ്കില്‍ ഈ അധ്യായം അവതരിച്ച സമയം അവര്‍ ജനിച്ചിട്ടു പോലുമില്ല എന്നല്ലേ വരിക? നബുവ്വത്തിന് നാലുവര്‍ഷം മുമ്പ് ജനിച്ച അവര്‍ക്ക് അന്ന് എട്ട് വയസ് പൂര്‍ത്തിയായിട്ടുണ്ടായിരുന്നു എന്നതാണ് വസ്തുത.

കല്യാണം അന്വേഷിക്കാന്‍ അനുവാദം ചോദിക്കാനെത്തിയ ഖൗല(റ), ആഇശ(റ)യെ വിശേഷിപ്പിച്ചത് കന്യക(ബിക്ര്‍) എന്നാണ്. ഭാര്യ മരിച്ചു പോയ ഒരാളുടെ വീട്ടില്‍ എല്ലാ അര്‍ഥത്തിലും ശൂന്യത നികത്താന്‍ പറ്റുന്ന ഒരു കുടുംബിനി! പ്രായപൂര്‍ത്തിയായ പെണ്ണിനാണ്  ഈ വിശേഷണം ചേരുക (ആറു വയസ്സുകാരിയെ അതിനൊന്നും പറ്റില്ല എന്നതില്‍ രണ്ടു പക്ഷമില്ല). 15 വയസ്സായിട്ടും ആഇശ ചെറുപ്പമാണെന്ന് പറഞ്ഞാണ് നബി സൗദ(റ)യെ ആദ്യം അന്വേഷിക്കാന്‍ പറഞ്ഞതും അവരെ വിവാഹം ചെയ്തതും.
നബിക്ക് വേണ്ടി വിവാഹാര്‍ഥന നടത്തിയപ്പോള്‍ ആഇശ(റ)യെ മുത്ഇം പുത്രന്‍ ജുബൈറിനായി അന്വേഷണം നടത്തിയിരുന്നതായി നാം കണ്ടു. ഇവിടെ രണ്ടു സാധ്യതകളുണ്ട്. സാധാരണയായി വിവാഹ പ്രായമെത്തിയാലാണ് ആലോചന നടക്കാറുള്ളത്. അതിനാല്‍ അടുത്ത് തന്നെ നടന്ന ആലോചനയാവാം. അല്ലെങ്കില്‍ ഇസ്‌ലാമിന്റെ മുമ്പ് സാധാരണമായിരുന്ന 'പറഞ്ഞുവെക്കല്‍' നബുവ്വത്തിന്റെ മുമ്പ് നടന്നതാവാം (അത് മകള്‍ ജനിക്കുന്നതിന്റെ മുമ്പാവില്ലല്ലോ). വിവാഹപ്രായമെത്തിയ കാലത്താവാനാണ് കൂടുതല്‍ സാധ്യത.

ബദ്‌റിലും ഉഹ്ദിലും രണാങ്കണത്തില്‍ സൈനികര്‍ക്ക് സേവനം ചെയ്ത ഉമ്മുസുലൈം, ഉമ്മുഅമ്മാറ എന്നിവര്‍ക്കൊപ്പം ആഇശ(റ)യും ഉണ്ടായിരുന്നു. പത്ത് വയസ്സുകാരിക്ക് യുദ്ധക്കളത്തില്‍ സേവനം ചെയ്യാനാവില്ല. അനസ്(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ ആഇശ(റ) വെള്ളം നിറച്ച ആട്ടിന്‍ തോല്‍ ചുമലില്‍വെച്ച് പരിക്കേറ്റ സൈനികര്‍ക്ക് ദാഹ ജലം നല്‍കാന്‍ ഓടുന്നത് വിവരിച്ചിട്ടുണ്ട്. ഓടാന്‍ വേണ്ടി പാവാട മാടിക്കുത്തിയതിനാല്‍ കാലിലെ തളകള്‍ കാണാമായിരുന്നുവെന്ന് അദ്ദേഹം വിവരിക്കുന്നു. ആട്ടിന്‍ തോല്‍ നിറയെ വെള്ളം നിറച്ച് പൊക്കാന്‍ നല്ല ശക്തി വേണം. അത് ചുമന്ന് ഓടാന്‍ ഒമ്പതോ പത്തോ വയസ്സുള്ള കട്ടികള്‍ക്കാവില്ല.

ചുരുക്കത്തില്‍, ആഇശ(റ)യെ നബി ആറാം വയസ്സില്‍ നികാഹ് ചെയ്തുവെന്നും ഒമ്പതാം വയസ്സില്‍ വീട്ടില്‍ കൂടിയെന്നും പറയുന്നത് ചരിത്ര യാഥാര്‍ഥ്യങ്ങള്‍ക്ക്  നിരക്കാത്തതാണ്. ഇതിന്നവലംബമായി വന്ന ഹദീസുകള്‍ വിശ്വാസ യോഗ്യമാവാന്‍ നിവൃത്തിയില്ല. എന്നാല്‍ ഇങ്ങനെയുള്ള ഹദീസ് ബുഖാരിയിലും മുസ്‌ലിമിലും എങ്ങനെ കടന്നുകൂടിയെന്നും പരിശോധിക്കേണ്ടതുണ്ട്.

ഈ ഹദീസുകളുടെയെല്ലാം ഉറവിടം പരിശോധിച്ചാല്‍ എല്ലാ പരമ്പരകളും ചെന്നെത്തുന്നത് ഹിശാം ഇബ്‌നു ഉര്‍വ എന്ന താബിഇലാണെന്ന് കാണാം. ആഇശ(റ)യുടെ ജ്യേഷ്ഠ സഹോദരി അസ്മാ(റ)യുടെ പുത്രനാണ് ഉര്‍വതുബ്‌നുസ്സുബൈര്‍(റ). അദ്ദേഹം ആഇശ(റ)യെ നേരില്‍ സന്ധിച്ച് ധാരാളം ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മകന്‍ ഹിശാം അദ്ദേഹത്തില്‍ നിന്ന് ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യുക പതിവായിരുന്നു. അതിനാല്‍ ഉര്‍വയുടെ മകന്‍ ഹിശാം പ്രസിദ്ധ റിപ്പോര്‍ട്ടറായി അറിയപ്പെട്ടു. ഹിശാം മദീനയിലായിരുന്നു ജീവിതത്തിന്റെ നല്ല കാലം കഴിച്ചു കൂട്ടിയത്. അക്കാലത്ത് അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തതെല്ലാം വിശ്വസനീയമായ ഹദീസുകളാണ്.

ഏതാണ്ട് 71 വയസ്സായ ശേഷം അദ്ദേഹം ഇറാഖിലേക്ക് മാറിത്താമസിച്ചു. ഇക്കാലത്ത് കൂഫയിലെ റിപ്പോര്‍ട്ടര്‍മാര്‍ മുഖേന അദ്ദേഹം ധാരാളം വ്യാജഹദീസുകള്‍ കേള്‍ക്കാനിടയായി. അവയില്‍ ചിലത് തന്റെ പിതാവിന്റെ പേരിലുള്ളവയായിരുന്നു. ഹദീസ് നിരൂപകര്‍ പറയുന്നത് ഇറാഖില്‍ പോയശേഷം ഹിശാമിന്റെ ഓര്‍മ ശക്തി തകരാറിലായി എന്നാണ്. അങ്ങനെ പിതാവില്‍ നിന്ന് നേരിട്ട് കേള്‍ക്കാത്ത ഹദീസുകള്‍ ഇദ്ദേഹം പിതാവിലേക്ക് ചേര്‍ത്ത് റിപ്പോര്‍ട്ട് ചെയ്തു.

മദീനയില്‍ നിന്ന് ഹിശാമിനെ നേരില്‍ കണ്ട് ഹദീസ് റിപ്പോര്‍ട്ട് ചെയ്തവരില്‍ പ്രധാനിയാണ് ഇമാം മാലിക് ബ്‌നു അനസ്(റ). എന്നാല്‍ ഹിശാം ഇറാഖില്‍ പോയശേഷം റിപ്പോര്‍ട്ട് ചെയ്ത ഹദീസുകള്‍ അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തില്ല. അവ വിശ്വസനീയമല്ലെന്ന് ഇമാം മാലിക് രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം ബൈഹഖിയും ഇതേ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം ദഹബിയും ഈ ദൗര്‍ബല്യം എടുത്തു കാട്ടിയിട്ടുണ്ട്.

ഹിശാമിബ്‌നു ഉര്‍വ ഇറാഖില്‍ പോയ ശേഷം റിപ്പോര്‍ട്ട് ചെയ്ത ഹദീസിലാണ് ആഇശ(റ)യെ പ്രവാചകന്‍ വിവാഹം കഴിച്ചത് ആറാം വയസ്സിലാണ് എന്നുള്ളത്. ഈ ഹദീസ് ഉപര്യുക്ത നിരൂപകന്മാര്‍ ദുര്‍ബ്ബലമാണെന്ന് വിശേഷിപ്പിച്ച പരമ്പരയിലൂടെ വന്നതാണ്. നബിക്ക് സിഹ്ര്‍ ബാധിച്ചു എന്ന് ആഇശ(റ) പറയുന്നതും ഇതേ പരമ്പരയിലൂടെ റിപ്പോര്‍ട്ട് ചെയ്ത ഹദീസാണ്. ആദ്യകാലത്ത് നിരാക്ഷേപം സ്വീകരിക്കപ്പെട്ട റിപ്പോര്‍ട്ടറായതിനാല്‍ ബുഖാരിയും മുസ്‌ലിമും മറ്റും ഇത് വിശ്വസനീയമാണെന്ന് ധരിച്ച് വശായി.

ഹദീസ് നിരൂപകന്മാര്‍ സാങ്കേതികമായി 'തദ്‌ലീസ്' എന്ന് വിശേഷിപ്പിച്ച ന്യൂനതയാണ് ഈ ഹദീസുകള്‍ക്കുള്ളത്. 'തദ്‌ലീസു'ള്ള ഹദീസുകള്‍ പ്രമാണയോഗ്യമല്ല. യഥാര്‍ഥത്തില്‍ ആഇശ(റ) പറയാത്ത കാര്യങ്ങളാണ് ഈ റിപ്പോര്‍ട്ടുകളിലുള്ളത്. അവ ഹദീസില്‍ കടത്തിക്കൂട്ടിയ ഇടയാളന്റെ പേരാണ് പറയാതെ വിട്ടുകളഞ്ഞത്.

നാം ഉദ്ധരിച്ച ചരിത്ര യാഥര്‍ഥ്യങ്ങള്‍ക്ക് വിരുദ്ധമാണ് എന്നതു മാത്രം മതി ഈ ഹദീസുകള്‍ വ്യാജമാണെന്നതിന്റെ തെളിവായി. ഹദീസിന്റെ പ്രാമാണികത നിര്‍ണ്ണയിക്കാന്‍ റിപ്പോര്‍ട്ട് പരമ്പരയോടൊപ്പം ഉള്ളടക്കവും പരിശോധിക്കണം. പരിശുദ്ധ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും ശിക്ഷണങ്ങള്‍ക്കും വിരുദ്ധമാണ് ഉള്ളടക്കം. വിവാഹപ്രായം ഖുര്‍ആന്‍ ഒരടിസ്ഥാനമായി പഠിപ്പിച്ചതാണ്. സ്ത്രീയുടെ സമ്മതത്തോടെ മാത്രമേ അവളെ വിവാഹം ചെയ്തു കൊടുക്കാവൂ എന്നത് പ്രവാചകന്‍ ഊന്നിപ്പറഞ്ഞ കാര്യമാണ്.

വസ്തുതകള്‍ വിശദമായി പഠിച്ചാല്‍ നാമെത്തിച്ചേരുന്ന നിഗമനമിതാണ്: ആഇശ(റ)യെ നബി(സ) വിവാഹം കഴിച്ചത് 15 വസ്സുള്ളപ്പോഴാണ്. 18 വയസ്സ് പൂര്‍ത്തിയായ ശേഷമാണ് അവരുമായി നബി ദാമ്പത്യബന്ധത്തിലേര്‍പ്പെട്ടത്. 27 വയസ്സുവരെ ആ ദാമ്പത്യ ബന്ധം തുടര്‍ന്നു. അവരുടെ മടിയില്‍ കിടന്നാണ് നബി അന്ത്യശ്വാസം വലിച്ചത്. ഇസ്‌ലാമിക ചരിത്രത്തില്‍ മായാത്ത മുദ്രകള്‍ പതിച്ച് ഹിജ്‌റ 58-ാം വര്‍ഷം ആ സ്വാധി അല്ലഹുവിലേക്ക് യാത്രയായി. അന്നവര്‍ക്ക് 75 വയസ്സായിരുന്നു. അല്ലാഹുവിന്റെ കരുണാകടാക്ഷം അവരില്‍ എന്നെന്നും ഉണ്ടാകുമാറാകട്ടെ. ആമീന്‍!


എന്റെ നാട്

മലപ്പുറം ജില്ലയിൽ ചോക്കാട് പഞ്ചായത്തിൽ ഒരു ഉൾനാടൻ ഗ്രാമം.പേര് പാലാളം കുന്ന്.പണ്ടിവിടെ കുന്നുണ്ടായതുകൊണ്ടാവാം പഴമർ ഈ പേരു നൽകിയത്.തികച്ചും പാവങ്ങളായ കുറേനല്ല മനുഷ്യർ ജിവിച്ചിരുന്ന ആ പഴയ ചിത്രം ഇവിടെയും മാഞ്ഞു തുടാങ്ങി.വയറ് നിറക്കാൻ പഴങ്കഞ്ഞിയും ചക്ക കൂട്ടാനും കിട്ടിയാൽ പഴമർക്ക് പെരുന്നാളായിരുന്നു.എന്ന് കാരണവന്മാർ പറയുന്നത് കേട്ടിട്ടുണ്ട്.ഇന്ന് ആകെ മാറി. പുരോഗതി ഇവിടെയും എത്തിത്തുടങ്ങിട്ട് നാളുകളേറെയായി..ഇനിയുമുണ്ട് കുറേ പറയാന്‍ വഴിയേ അറിയിക്കാം..സൌകര്യം കിട്ടുമ്പോഴൊക്കെ ഒന്ന് വരണേ......

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കില്‍ നിലമ്പൂര്‍ ബ്ളോക്ക് പരിധിയില്‍ ആണ് ചോക്കാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 79 ച.കി.മീറ്റര്‍ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ അതിര്‍ത്തികള്‍ കിഴക്ക് അമരമ്പലം, കരുവാരക്കുണ്ട് പഞ്ചായത്തുകളും, പടിഞ്ഞാറ് വണ്ടൂര്‍, അമരമ്പലം, കാളികാവ് പഞ്ചായത്തുകളും, വടക്ക് അമരമ്പലം പഞ്ചായത്തും, തെക്ക് കാളികാവ്, കരുവാരക്കുണ്ട് പഞ്ചായത്തുകളുമാണ്. 39940 വരുന്ന ജനസംഖ്യയില്‍ 21046 പേര്‍ സ്ത്രീകളും 18894 പേര്‍ പുരുഷന്‍മാരുമാണ്. മൊത്തം ജനതയുടെ സാക്ഷരത 85.14 ആണ്. ഭൂപ്രകൃതിയനുസരിച്ച് മലനാട് മേഖലയില്‍ വരുന്ന പ്രദേശമാണ് ചോക്കാട് ഗ്രാമപഞ്ചായത്ത്. റബ്ബര്‍, കുരുമുളക്, തെങ്ങ് എന്നിവയാണ് പഞ്ചായത്തിലെ പ്രധാന കൃഷി. വാഴ, മരച്ചീനി, പൈനാപ്പിള്‍ എന്നിവയും പഞ്ചായത്തില്‍ കൃഷി ചെയ്തു വരുന്നു. ചോക്കാട് പുഴ, കോട്ടപ്പുഴ, കാളികാവ് പുഴ എന്നിവ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകളാണ്. ഇവ കൂടാതെ കുളങ്ങളും ചെറുതോടുകളും പഞ്ചായത്തിലെ ജലസ്രോതസ്സുകളില്‍ പെടുന്നു. ആനക്കല്ല്, പാറക്കോറി എന്നിവയാണ് പഞ്ചായത്തിലുള്ള പ്രധാന കുളങ്ങള്‍. കേള്നായര്‍പ്പടി, കരിമ്പ്തോടി, ചോക്കാട് കനാലുകളും വേപ്പുംകുന്ന് തോടും പഞ്ചായത്തില്‍ ജലസേചനത്തിനായി ഉപയോഗിക്കുന്നു. കോഴിപ്പാറ മല, ചികകല്ല് മല, പുല്ലംകോട് എസ്റ്റേറ്റ്, പൊന്‍മുടിയന്‍കുന്ന്, പാലമല എസ്റ്റേറ്റ് എന്നിവയാണ് പഞ്ചായത്തിലെ ഉയരം കൂടിയ പ്രദേശം. ചോക്കാട് പഞ്ചായത്തിന്റെ 17% പ്രദേശം വനമേഖലയാണ്.
 പഞ്ചായത്തിലെ മുഖ്യകുടിനീര്‍ സ്രോതസ്സ് കിണറുകളാണ്. 51 പൊതുകിണറുകളും 28 പൊതുകുടിവെള്ള ടാപ്പുകളും ജനങ്ങള്‍ ശൂദ്ധജലത്തിനായി ഉപയോഗിക്കുന്നു. 289 തെരുവുവിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത് പഞ്ചായത്ത് വീഥികളിലൂടെയുള്ള സഞ്ചാരം സുഗമമാക്കുന്നു. ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന പഞ്ചായത്തിലെ പ്രധാന പ്രദേശങ്ങളാണ് ചിചിപാറ എസ്റ്റേറ്റ്, കോട്ടപ്പുഴ വളപാട്ടം, ചികകല്ല്മരുതക്കാട് എന്നിവ. വിദേശയാത്രക്കായി പഞ്ചായത്ത് നിവാസികള്‍ ആശ്രയിക്കുന്ന ഏറ്റവും അടുത്ത വിമാനത്താവളം കരിപ്പൂരാണ്. നിലമ്പൂര്‍ റോഡ് റെയില്‍വേ സ്റ്റേഷനാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന റെയില്‍വേ സ്റ്റേഷന്‍. തുറമുഖമെന്ന നിലയില്‍ ബേപ്പൂര്‍ തുറമുഖമാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത്. നിലമ്പൂര്‍ ബസ് സ്റ്റാന്റിലാണ് പഞ്ചായത്തിലെ ബസ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്നത്. നിലമ്പൂര്‍ ചാലിയാര്‍ എന്നീ ജലഗതാഗതകേന്ദ്രങ്ങളാണ് പഞ്ചായത്തിനടുത്തുള്ളത്. നിലമ്പൂര്‍ പെരുമ്പിലാവ് ഹൈവേ, മലയോര ഹൈവേ എന്നിവ പഞ്ചായത്തിലൂടെ കടന്നു പോകുന്നു. റോഡുകളെയും വിവിധ പ്രദേശങ്ങളെയും ബന്ധിപ്പിച്ച് കൊണ്ട് പാലങ്ങളും പഞ്ചായത്തിലുണ്ട്. കോട്ടപ്പുഴ പാലം, കല്ലാമൂല പാലം എന്നിവയാണ് പഞ്ചായത്തിലെ പ്രധാന പാലങ്ങള്‍. വ്യവസായമേഖലയില്‍ റബ്ബര്‍ അധിഷ്ഠിത വ്യവസായങ്ങളാണ് പഞ്ചായത്തില്‍ നില നില്‍ക്കുന്നത്. പുല്ലാംകോട് എസ്റ്റേറ്റ്, ചോക്കാട് റബ്ബര്‍പാല്‍ സൊസൈറ്റി എന്നിവയാണ് റബ്ബര്‍ അധിഷ്ഠിത വ്യവസായരംഗത്ത് പ്രവര്‍ത്തിക്കുന്നത്. പരമ്പരാഗത മേഖലയില്‍ ആയുര്‍വേദ ഔഷധശാല പുല്ലംകോട് പ്രവര്‍ത്തിക്കുന്നു.
 പൊതുവിതരണമേഖലയില്‍ 7 റേഷന്‍കടകള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. ഒരു മാവേലി സ്റ്റോറും 2 നീതി സ്റ്റോറുകളും പൊതുവിതരണ രംഗത്ത് പഞ്ചായത്തിലുള്ള മറ്റു സംവിധാനങ്ങളാണ്. പഞ്ചായത്തിലെ പ്രധാന വ്യാപാരകേന്ദ്രങ്ങളാണ് ചോക്കാട്, കല്ലാമൂല, ഉദരം പൊയില്‍, സ്രാപിക്കല്ല് പുല്ലംകോട്, മാളിയേക്കല്‍ തുടങ്ങിയവ. വാളന്‍ചിപ്പടി, മഞ്ഞപ്പെട്ടി, മമ്പാട്ടുമൂല എന്നീ സ്ഥലങ്ങളും പ്രധാന വിപണന കേന്ദ്രങ്ങളാണ്. ചോക്കാട് പഞ്ചായത്തില്‍ അധിവസിക്കുന്ന ജനവിഭാഗങ്ങളില്‍ ഭൂരിഭാഗവും മുസ്ളീങ്ങളാണ്. ഹിന്ദുക്കളും ക്രിസ്ത്യാനികളുമാണ് മറ്റു വിഭാഗങ്ങള്‍. ഇവരുടെ വിവിധ ആരാധനാലയങ്ങള്‍ പഞ്ചായത്തില്‍ അങ്ങിങ്ങായി നിലകൊള്ളുന്നു. മുസ്ളീം ആരാധനാലയങ്ങളാണ് കൂടുതല്‍. മാടമ്പം പള്ളി, ചോക്കാട് ജുമാമസ്ജിദ്, കല്ലാമൂല ജുമാമസ്ജിദ്,ഉദരം പൊയില്‍ സലഫി മസ്ജിദ്,ഹയാത്തുല്‍ ഇസ്ലാം,പാറമ്മല്‍ സലഫി മസ്ജിദ്, മാളിയേക്കല്‍ ജുമാമസ്ജിദ്, മമ്പാട്ടുമൂല, കൂരാട്, പരിയങ്ങാട് എന്നിവിടങ്ങളിലെ പള്ളികള്‍ തുടങ്ങി നിരവധി മുസ്ളീം ആരാധനാലയങ്ങള്‍ പഞ്ചായത്തിലുണ്ട്. കാലിക്കുണ്ട് അയ്യപ്പക്ഷേത്രം, പെടയന്നാലി അയ്യപ്പക്ഷേത്രം എന്നിവയാണ് പ്രധാന ഹൈന്ദവാരാധനാലയങ്ങള്‍. ചോക്കാട് ഹോളിഫാമിലി ചര്‍ച്ച്, പരുത്തിപ്പറ്റ സെന്റ് തോമസ് പള്ളി, ആനക്കല്ല് ക്രിസ്ത്യന്‍പള്ളി എന്നിവയാണ് പഞ്ചായത്തിലുള്ള ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍. സ്വാതന്ത്ര്യസമര സേനാനിയായ ചാലുവള്ളി അലവി സാഹിബ് പഞ്ചായത്തിലെ ശ്രദ്ധേയ വ്യക്തിത്വമായിരുന്നു. ഇദ്ദേഹത്തിന് താമ്രപത്രം ലഭിച്ചിട്ടുണ്ട്.
 കാളികാവ് പഞ്ചായത്തില്‍ 12 വര്‍ഷം തുടര്‍ച്ചയായി പ്രസിഡന്റായിരുന്ന ഇ.പി.നാണിഹാജിയും പഞ്ചായത്തില്‍ പ്രശസ്തനാണ്. ആരോഗ്യപരിപാലന രംഗത്ത് പഞ്ചായത്തിലെ ജനങ്ങള്‍ ആശ്രയിക്കുന്നത് പെടയന്താള്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തെയാണ്. മഞ്ഞപെട്ടി, കോട്ടപ്പുഴ, കല്ലാമൂല എന്നിവിടങ്ങളില്‍ ഇതിന്റെ ഉപകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ചോക്കാട് ഗിരിജന്‍ കോളനിയിലും പി.എച്ച്.സി.യുടെ ഒരു ഉപകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. സ്വകാര്യമേഖലയില്‍ ഒരു ഹോമിയോ ആശുപത്രി പ്രവര്‍ത്തിക്കുന്നു. ഒരു ആയുര്‍വേദ ഔഷധശാലയും പഞ്ചായത്തിലുണ്ട്. പഞ്ചായത്തില്‍ ആംബുലന്‍സ് സേവനം ലഭിക്കുന്നത് നിലമ്പൂരില്‍ നിന്നാണ്. മൃഗസംരക്ഷണരംഗത്ത് ചോക്കാട്, മാളിയേക്കല്‍ എന്നിവിടങ്ങളില്‍ മൃഗാശുപത്രികള്‍ പ്രവര്‍ത്തിക്കുന്നു. ചോക്കാട് പഞ്ചായത്തിലെ വിദ്യാഭ്യാസരംഗത്ത് 12 സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നു. മൂന്നു ഹയര്‍സെക്കന്ററി സ്കൂളും, രണ്ട് ഹൈസ്കൂളും, 3 യു.പി. സ്കൂളുകളും, 4 എല്‍.പി. സ്കൂളുകളും ചോക്കാട് പഞ്ചായത്തിലുണ്ട്. ചോക്കാടും, മാളിയേക്കലുമാണ് ഹൈസ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. പുല്ലംകോട്, പാറല്‍, മമ്പാട്ടുമൂല എന്നിവിടങ്ങളില്‍ ഹയര്‍സെക്കന്ററി സ്കൂള്‍ പ്രവര്‍ത്തിക്കുന്നു. അശരണര്‍ക്ക് അഭയം നല്‍കുന്ന അഭയശാന്തിഭവന്‍ ആണ് ചോക്കാട് പഞ്ചായത്തിലുള്ള സാമൂഹ്യസ്ഥാപനം. ചോക്കാട് സര്‍വ്വീസ് സഹകരണ ബാങ്കാണ് പഞ്ചായത്തില്‍ സഹകരണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന സ്ഥാപനം. 
ഉദിരംപൊയില്‍ വനിതാ സഹകരണസംഘവും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. പഞ്ചായത്തിലെ സാംസ്കാരിക രംഗത്തെ സാന്നിദ്ധ്യമാണ് പുല്ലങ്കോട് ടാഗോര്‍ വായനശാല. പൂക്കോട്ടുംപാടത്താണ് വൈദ്യുതി ബോര്‍ഡിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ചോക്കാട്, മമ്പാട്ടുമൂല, പുല്ലങ്കോട്, പാറല്‍, കൂരാട് എന്നിവിടങ്ങളിലാണ് തപാല്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്. പുല്ലങ്കോട്ടുള്ള ആസ്പിന്‍ വാള്‍ കമ്പനിയാണ് പഞ്ചായത്തിലുള്ള പ്രമുഖ സ്വകാര്യ സ്ഥാപനം. ചോക്കാടാണ് വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. കാളികാവ്, ചന്തക്കുന്ന്, നിലമ്പൂര്‍ എന്നിവിടങ്ങളിലാണ് വാട്ടര്‍ അതോറിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. കാര്‍ഷിക രംഗത്തെ സേവനങ്ങള്‍ക്കായി ഒരു കൃഷിഭവന്‍, ചോക്കാട് പ്രവര്‍ത്തിക്കുന്നു. നിലമ്പൂരും കാളികാവുമാണ് പഞ്ചായത്തിനടുത്ത പോലീസ് സ്റ്റേഷനുകള്‍ ഉള്ളത്. പൂക്കോട്ടുംപാടം, കാളികാവ് എന്നിവിടങ്ങളിലാണ് ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നത്. ഏഷ്യയിലെ തന്നെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഗ്രാനൈറ്റ് ക്വാറി ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. കൃഷ്ണശിലയാണ് ഇവിടെ നിന്നും ലഭിച്ചിരുന്നത്. ഇപ്പോള്‍ നിലവിലില്ല.


ഈ വിവരണത്തിന്‌ വർഷങ്ങൾ പഴക്കമുണ്ട്
വിലപ്പെട്ട നിങ്ങളുടെ നിർദേശങ്ങൾക്കനുസരിച്ച് നമുക്കിത് മാറ്റി എഴുതാം .............




പുതുനാമ്പുകളിൽ പുത്തനുണർവ്വ്


നിലക്കാത്ത മഴയിൽ പുസ്തക കെട്ടും പേറി നനഞ്ഞ് കുതിർന്ന് സ്കൂൾ വരാന്തയിൽ മാറിനിന്ന്, നനഞ്ഞ വസ്ത്രം പിഴിഞ്ഞ് ശരിയാക്കി വേണമായിരുന്നു പണ്ട് ക്ലാസ് റുമിൽ പ്രവേശിക്കാൻ.ഇന്ന് സ്ഥിയാകെ മാറി.നടന്ന് സ്കൂളിൽ പോകുന്നവർ വളരെ തുഛം!ഇന്ന് സൗകര്യങ്ങൾ കൂടി എങ്കിലും  വിദ്യാർഥികളുടെ പ്രശ്നങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു.സ്കൂൾ കുട്ടികളുമായി ചീറിപ്പായുന്ന ഓട്ടോറിക്ഷകളെ നേരിൽ കാണുന്ന ഓരോ രക്ഷിതാക്കളുടെയും നെഞ്ചിടിപ്പ് കൂടുകയേ ഉള്ളൂ..മൂന്നോ നലോ പേർക്ക് മാത്രം ഇരിക്കാവുന്ന വാഹനത്തിൽ എട്ടും പത്തും കുട്ടികളെ വഹിച്ചുകൊണ്ടാണ് ഓട്ടോറിക്ഷകൾ മിന്നിമറയുന്നത്.ഇതിനെതിരിൽ മുഖം ചുളിക്കുന്ന രക്ഷിതാക്കളോട് താങ്ങാനാവാത്ത ചാർജ്ജ്ഷീറ്റ് പുറത്തെടുക്കുമ്പോൾ  ഒരു ദീർഘനിശ്വാസം പുറപ്പെടുവിച്ച് മാറിനിന്ന് കുട്ടിക്ക് റ്റാറ്റ കൊടുക്കുന്നു.വിദ്യാർഥികളുടെ സുരക്ഷമുന്നിൽ കണ്ടുകൊണ്ട് സർക്കാർ നടപ്പിലാക്കുന്ന "പ്രൊട്ടക്ഷൻ ഗ്രൂപ്പ്"സ്വാഗതാർഹം തന്നെ.കാലപ്പഴക്കംചെന്ന മലയാളത്തിൽ പറഞ്ഞാൽ ബുക്കും പേപ്പറുമില്ലാത്ത  ബസ്സുകളാണ് സ്കൂൾ ബസ്സ് എന്ന ഓമനപ്പേരിൽ നിരത്തിലിറങ്ങുന്നത്.ഒട്ടുമിക്ക ബസ്സുകളുടേയും ഉടമകളോ വരുമാനം കൈപറ്റുന്നവരോ മിക്കിവാറും നേരത്തെ പറഞ്ഞ പ്രൊട്ടക്ഷൻ ഗ്രൂപ്പിലെ മെമ്പർമാരായിരുക്കും.പ്രധാനഅധ്യാപകന്‍,പോലീസ് ഉദ്യോഗസ്ഥന്‍,പി.ടി.എ പ്രതിനിധികള്‍, അധ്യാപകര്‍, ഓട്ടോറിക്ഷാ ഡ്രൈവര്‍, സമീപത്തെ കച്ചവടക്കാര്‍ എന്നിവരെയൊക്കെ ഈ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താം എന്നാണ് സർക്കാറിന്റെ പക്ഷം. ഇത് കാര്യങ്ങൾ കുറേകൂടി എളുപ്പമായി എന്ന് പറയുന്നതാവും ശരി.15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന നിയമം കര്‍ശനമാണ്. പക്ഷേ, സ്കൂൾ കുട്ടികൾക്ക് ഇത് ബാതകമല്ല എന്ന രൂപത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്.കാലപ്പഴക്കം ചെന്ന മുഴുവൻ ബസ്സുകളും ഇന്ന് സ്കൂൽ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത്.
വിദ്യാലയപരിസരത്തെ അസാന്‍മാര്‍ഗിക പ്രവണതകള്‍,മദ്യം,മയക്ക്മരുന്ന്.പാന്‍മസാല തുടങ്ങിയവയുടെ വില്‍പ്പന,മുതിര്‍ന്നവരുമായി വിദ്യാര്‍ത്ഥികള്‍ക്കുള്ള അനാവശ്യ സൗഹൃദം,വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം തുടങ്ങിയ കാര്യങ്ങൾ നിരീക്ഷണവിധേയമാക്കണം.ചെറുപ്പത്തിലെ തലോടൽ തീരുന്നതിന്ന് മുമ്പ് തന്നെ കൗമാരക്കാർക്ക് വേണ്ടി കൗൺസിലുകൾ തുടങ്ങണം .അധ്യാപകരും രക്ഷിതാക്കളും കൗൺസിലറായാൽ ഒരു പരിധിവരെ വിദ്യാർഥികളുടെ പ്രശ്നങ്ങൾക്ക് പരിഹാരമാവും.

മുഴുവനും ഉറങ്ങിതീർക്കാൻ കഴിയാതെ എന്നും കാലത്തെ എണീക്കും.അലസമായി കത്തുന്ന വിളക്കിന് തിരി മെല്ലെ ഉയർത്തി വെളിച്ചം പരത്തി വേച്ച് വേച്ച് നടന്ന് ചെന്ന് തലേ ദിവസം കുഴച്ചു വെച്ച മാവിൻ പാത്രത്തിൽ കൈ പതുക്കെ അമർത്തി നോക്കി ,ആവൂ.. സമാദാനമായി പാകമായിട്ടുണ്ട്.ഒച്ചനയക്കാതെ മാവ് കുഴച്ച് റൊട്ടിയുണ്ടാൻ തുടങ്ങിയതേയുള്ളു..കട്ടിലിന്റേയും അയാളുടേയും ഞരക്കം തൊല്ലൊന്നു അലോസരപ്പെടുത്തി.വേഗം അലപ്പം ചുടുവെള്ളവുമായി ചെന്ന് പ്രിയതമനെ പിടിച്ചിരുത്തി വെള്ളം നൽകി സംസാരിക്കാൻ കഴിയാതെ ശ്വാസം വീണ്ടെടുക്കാൻ ശ്രമിക്കുന്നതിന്നിടയിൽ എന്തോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷെ വാക്കുകൾ പുറത്തേക്ക് വരുന്നില്ല.
നേരം പുലരുന്നേയുള്ളൂ.. പാൽ കട്ടിയുമായി വേച്ചു വേച്ചു അദ്ദേഹം നടന്നകലുന്നതും നോക്കി എത്ര നേരം നിന്നു എന്നറിയില്ല.പാൽ കട്ടി വിറ്റു കിട്ടിയ കാശിന് വേണം അന്നത്തെ ആഹാരത്തിനുള്ള സാദനങ്ങൾ വാങ്ങാൻ.എത്ര കാലം ഈ നില തുടരുമെന്നറിയില്ല.ഉറ്റവരോ ഉടയവരോ ഇല്ലാത്ത ഇവരെ പരിചരിക്കാൻ മറ്റാരുമില്ല.സന്തോഷത്തിലും സന്താപത്തിലും പങ്കുകൊള്ളാൻ ഇവർക്ക് ഇവർ മാത്രം.കടക്കാരന്റെ ചോദ്യങ്ങൾക്കും കുർത്ത മുനയുള്ള നോട്ടത്തിനും തിരിച്ചൊന്നും പറയാറില്ല. കാരണം ഒരു നേരത്തെ വിശപ്പകറ്റാൻ വേറൊരു വഴിയുമില്ല.ഈ അടുത്ത് കടക്കരനെന്തോ ഒരു ശംസയത്തിന്റെ ലാഞ്ചന.കള്ളന്മാരെ നോക്കുന്നത് പോലെയാണ് നോക്കാറ്.മറുത്തൊന്നും ചോദിക്കാതെ പാൽ കട്ടിവിറ്റ കാശു കൊണ്ട് അത്യാവശ്യ സാദനങ്ങൾ വാങ്ങി സ്ഥലം വിടാറാണ് പതിവ്.

പതിവുപോലെ അന്നും പാൽ കട്ടിയുമായി കടയിൽ ചെന്നു നിന്നു.പെട്ടെന്നായിരുന്നു കടക്കാരന്റെ ആക്രോശം.നിങ്ങൾഎന്താ വിചാരിച്ചിരിക്കുന്നത് ? ഇതാരും അറിയില്ല എന്നുണ്ടോ.. ഞാൻ ഒരു പാട് ദിവസമായി ശ്രദ്ധിക്കാൻ തുടങ്ങിയിട്ട്.. ഈ വയസ്സ് കാലത്തും ആളുകളെ പറ്റിക്കാൻ നാണമില്ലല്ലോ കിളവാ..നിങ്ങൾ തരുന്ന ഒരു കിലോ പാൽ കട്ടിഎന്നും പത്തും ഇരുപതും ഗ്രാം കുറവാണ്..എന്നെ പറ്റിക്കാമെന്ന് കരുതിയല്ലേ.. കടക്കാരന്റെ സംസാരം എല്ലാം വളരെ ക്ഷമയോടെ കേട്ട ശേഷം വ്ര്‍ദ്ധൻ പതിയ സ്വരത്തിൽ പറഞ്ഞു ഞങ്ങൾ പാവങ്ങളാണ് ഇത് ഞങ്ങളുടെ ഉപജീവന മാർഗ്ഗമാണ് വേറെ യാതൊരു മാർഗ്ഗവും ഞങ്ങൾക്കില്ല.ആരെയും പറ്റിക്കാൻ ഞങ്ങൾക്ക് കഴിയില്ല. നിങ്ങൾക്ക് തരുന്ന പാൽ കട്ടി തൂക്കി നോക്കാൻ ഞങ്ങളുടെ അരികിൽ തുലാസില്ല.ആയതു കൊണ്ട് നിങ്ങളിൽ നിന്നും വാങ്ങുന്ന ഒരു കിലോ പഞ്ചസാരയുടെ തൂക്കമൊപ്പിച്ചാണ് ഞങ്ങൾ പാൽ കട്ടി അളക്കാറ് ! ഇതു കേട്ട മാത്രയിൽ കടക്കാരൻ സ്തബ്ദനായി നിന്നതേയുള്ളൂ...

അൽ ഫാതിഹ - الفاتحة

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ ( 1 )




പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ .


الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ ( 2 )


സ്തുതി സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു.


الرَّحْمَٰنِ الرَّحِيمِ ( 3 )


പരമകാരുണികനും കരുണാനിധിയും.


مَالِكِ يَوْمِ الدِّينِ ( 4 )


പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥന്‍.


إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ( 5 )


നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു.


اهْدِنَا الصِّرَاطَ الْمُسْتَقِيمَ ( 6 )


ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ.


صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ ( 7 )


നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല.

സോഷ്യല്‍ മീഡിയ താരമായ വര്‍ഷം; ഗൂഗിളിന് വെട്ടിനിരത്തലിന്റേയും

സോഷ്യല്‍ മീഡിയ താരമായ വര്‍ഷം; ഗൂഗിളിന് വെട്ടിനിരത്തലിന്റേയും




Posted on: 30 Dec 2011







-സ്വന്തം ലേഖകന്‍















2011 പൂര്‍ത്തിയാകുമ്പോള്‍ ഡിജിറ്റല്‍ ലോകം ബാക്കിയാക്കുന്ന അടയാളങ്ങള്‍ എന്താണ്. ഏകാധിപത്യ ഭരണകൂടങ്ങള്‍ക്കെതിരെ ഉയര്‍ന്ന ജനകീയപ്രക്ഷോഭങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ മുമ്പെങ്ങുമില്ലാത്ത വിധം കരുത്തു പകര്‍ന്നതിന് പോയ വര്‍ഷം സാക്ഷിയായി. ടൈംമാഗസില്‍ 2011 ലെ 'പേഴ്‌സണ്‍ ഓഫ് ദ ഇയര്‍' ആയി 'പ്രതിഷേധകനെ'യാണ് തിരഞ്ഞെടുത്തത്. പ്രതിഷേധങ്ങള്‍ക്ക് അഗ്നി പകര്‍ന്നതോ ട്വിറ്ററും ഫെയ്‌സ്ബുക്കും അടക്കമുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും.



പുതിയ കാലത്തിന്റെ അടയാളം സോഷ്യല്‍ മീഡിയ തന്നെയെന്ന് അടയാളപ്പെടുത്തുകയാണ്, അറബ് നാടുകളിലെ ജനകീയ പ്രക്ഷോഭങ്ങള്‍ മുതല്‍ ഇന്ത്യയില്‍ അഴിമതിക്കെതിരെ നടന്ന പൊതുജന മുന്നേറ്റം വരെ. കേരളത്തില്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നം ഇപ്പോഴത്തെ നിലയ്‌ക്കെത്തിച്ചതില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഹിച്ച പങ്ക് ചെറുതല്ല.



സോഷ്യല്‍ മീഡിയയ്ക്ക് വര്‍ധിച്ചു വരുന്ന സ്വീകാര്യതയുടെ തെളിവാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്ന ചില കണക്കുകള്‍. ഏറ്റവും വലിയ ഇന്റര്‍നെറ്റ് സെര്‍ച്ച് സൈറ്റായ ഗൂഗിളിന് തൊട്ടടുത്തെത്തിയിരിക്കുന്നു ഫെയ്‌സ്ബുക്കിലെയും സന്ദര്‍ശകരുടെ എണ്ണം എന്നാണ് മാര്‍ക്കറ്റിങ് റിസര്‍ച്ച് സ്ഥാപനമായ 'നീല്‍സണ്‍' പുറത്തുവിട്ട പുതിയ കണക്കുകള്‍ പറയുന്നത്.



2011 ല്‍ അമേരിക്കയില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ ഗൂഗിളും ഫെയ്‌സ്ബുക്കും തമ്മിലുള്ള അന്തരം കുറഞ്ഞിരിക്കുന്നുവെന്ന് നീല്‍സണ്‍ പറയുന്നു. പ്രതിമാസം 153,441,000 പേര്‍ ഗൂഗിള്‍ സന്ദര്‍ശിക്കുന്നുവെങ്കില്‍, ഫെയ്‌സ്ബുക്കിന്റെ കാര്യത്തില്‍ ഈ സംഖ്യ 137,644,000 ആണ്. ഗൂഗിള്‍ പുതിയതായി തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഗൂഗിള്‍ പ്ലസ് നീല്‍സന്റെ കണക്ക് പ്രകാരം സന്ദര്‍ശകരുടെ കാര്യത്തില്‍ എട്ടാം സ്ഥാനത്ത് മാത്രമാണെന്നും നീല്‍സന്റെ കണക്ക് പറയുന്നു.





സിരി, കിന്‍ഡ്ല്‍ ഫയര്‍









സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുടെ ഉയര്‍ച്ചപോലെ, ഡിജിറ്റല്‍ ലോകം കൂടുതലായി മൊബൈലിലേക്ക് മാറുന്നതിനും 2011 സാക്ഷിയായി. കമ്പ്യൂട്ടിങിന്റെ ഭാവി മൊബൈല്‍ ഉപകരണങ്ങളില്‍ തന്നെയെന്ന് വിളിച്ചോതുന്നതാണ്, ആപ്പിളിന്റെ ഐപാഡ് 2, ആമസോണിന്റെ കിന്‍ഡ്ല്‍ ഫയര്‍ തുടങ്ങിയ ടാബ്‌ലറ്റുകളുടെ വിജയം. ഒപ്പം ആപ്പിളിന്റെ ഐഫോണ്‍ 4 എസും സാംസങിന്റെ ഗാലക്‌സി നെക്‌സസ് തുടങ്ങിയ സ്മാര്‍ട്ട്‌ഫോണുകള്‍ നേടിയ വിജയവും ചെറുതല്ല. മൈക്രോസോഫ്ടിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ വിന്‍ഡോസ് ഫോണ്‍ 7 അടിസ്ഥാനമാക്കിയുള്ള നോക്കിയയുടെ സ്മാര്‍ട്ട്‌ഫോണായ ലുമിയ രംഗത്തെത്തിയതും 2011 ല്‍ തന്നെ.



മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ ഐഫോണ്‍ 4 എസിലെ 'സിരി'യായിരുന്നു താരം. നിര്‍മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) അ

ടിസ്ഥാനമാക്കിയുള്ള ആ ഡിജിറ്റല്‍ അസിസ്റ്റന്റ് വലിയ ആകാംക്ഷയാണ് ടെക് ലോകത്ത് ഉണര്‍ത്തിയത്. 'ഗൂഗിള്‍ സെര്‍ച്ചിന് സിരി ഭീഷണിയാണെ'ന്ന് ഗൂഗിള്‍ ചെയര്‍മാന്‍ എറിക് ഷിമിഡ്ത് പറയുന്നിടത്ത് വരെയെത്തി കാര്യങ്ങള്‍! സിരിക്ക് ബദലാകാന്‍ 'മേജല്‍' എന്നൊരു ആപ്ലിക്കേഷന്റെ പണിപ്പുരയിലാണ് ഗൂഗിള്‍ എന്നതാണ് ഒടുവിലത്തെ വാര്‍ത്ത.



മൊബൈലിലേക്ക് ലോകം മാറുന്നത് സാധ്യതകള്‍ മാത്രമല്ല ഭീഷണികളും വര്‍ധിപ്പിക്കുന്നു. ഓണ്‍ലൈന്‍ ക്രിമിനലുകളുടെയും കുബുദ്ധികളുടെയും ദുഷ്ടപ്രോഗ്രാം നിര്‍മാതാക്കളുടെയും ശ്രദ്ധ മൊബൈല്‍ രംഗത്തേക്ക് മാറുന്നതിന് കടന്നുപോകുന്ന വര്‍ഷം സാക്ഷ്യം വഹിച്ചു. ഗൂഗിളിന് നിരവധി ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍, ഭീഷണിയുടെ പേരില്‍ ഉപേക്ഷിക്കേണ്ടി വന്നു. കാരിയര്‍ ഐക്യു എന്ന കമ്പനിയുടെ ഒരു രഹസ്യ ആപ്ലിക്കേഷന്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്തക്കളുടെ ഓരോ നീക്കങ്ങളും പിന്തുടരുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്യുന്ന കാര്യം വലിയ അമ്പരപ്പാണ് അടുത്തയിടെ ടെക് ലോകത്ത് സൃഷ്ടിച്ചത്.



ഏറ്റവും വലിയ ഇന്റര്‍നെറ്റ് കമ്പനിയായ ഗൂഗിളിന് വെട്ടിനിരത്തലിന്റെ വര്‍ഷമായിരുന്നു 2011. ലാറി പേജ് ഗൂഗിളിന്റെ സിഇഒ ആയി സ്ഥാനമേറ്റ ശേഷമെടുത്ത നിര്‍ണായക തീരുമാനമാണ്, ഉത്പന്നങ്ങളുടെയും സര്‍വീസുകളുടെയും എണ്ണം കുറയ്ക്കുക എന്നത്. ഗൂഗിള്‍ വേവ്, ഗൂഗിള്‍ ബസ്, ഗൂഗിള്‍ നോള്‍ എന്നിങ്ങനെ വലിയ ആവേശത്തോടെ അവതരിപ്പിക്കപ്പെട്ട ഡസണ്‍ കണക്കിന് സര്‍വീസുകളും ഉത്പന്നങ്ങളും ഉപേക്ഷിക്കാനാണ് ഗൂഗിള്‍ തീരുമാനിച്ചത്. പുതിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഗൂഗിള്‍ പ്ലസ് പോലുള്ളവയില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് ഈ നയംമാറ്റമെന്ന് ഗൂഗിള്‍ പറയുന്നു.





വെബ്ബ് @ 20









സുപ്രധാനമായ ചില വാര്‍ഷികങ്ങള്‍ക്കും 2011 സാക്ഷിയായി. ഏറ്റവും ശ്രദ്ധേയം പുത്തന്‍ മാധ്യമവിപ്ലവത്തിന് തുടക്കംകുറിച്ച വേള്‍ഡ് വൈഡ് വെബ്ബിന് 20 തികഞ്ഞു എന്നതാണ്. ടിം ബേണേഴ്‌സി ലീ തയ്യാറാക്കിയ വേള്‍ഡ് വൈഡ് വെബ്ബ് പ്രോഗ്രാം പൊതുജനങ്ങള്‍ക്കുള്ള ഒരു സര്‍വീസ് എന്ന നിലയ്ക്ക് ഇന്റര്‍നെറ്റില്‍ ലഭ്യമായത് 1991 ആഗസ്ത് ആറിനാണ്. അത്രകാലവും അക്കാദിമിക്, ഗവേഷണ സ്ഥാപനങ്ങള്‍ക്ക് മാത്രം പ്രയോജനപ്പെട്ടിരുന്ന ഇന്റര്‍നെറ്റ് എന്ന ആഗോള വിവരവിനിമയ ശൃംഖലയെ സാധാരണക്കാരന്റെ പക്കലെത്തിച്ചത് വെബ്ബിന്റെ ആവിര്‍ഭാവമാണ്. ലോകം പിന്നീടൊരിക്കലും പഴയതുപോലെ ആയില്ല.



ഈമെയില്‍ എന്ന ഇലക്ട്രോണിക്‌സ് മെയില്‍ ആരംഭിച്ചതിന്റെ നാല്പതാം വാര്‍ഷികവും 2011 ലായിരുന്നു. 1971 ഹേമന്തത്തില്‍ അമേരിക്കയില്‍ റേ ടോംലിന്‍സണ്‍ എന്ന കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍ താന്‍ രൂപപ്പെടുത്തിയ 'സെന്‍ഡ് മെസേജ് പ്രോഗ്രാമി'ന്റെ സഹായത്തോടെ തന്റെ കമ്പ്യൂട്ടറില്‍ നിന്ന് ഒരു മീറ്റര്‍ അകലെയിരുന്ന മറ്റൊരു കമ്പ്യൂട്ടറിലേക്ക് ഒരു സന്ദേശമയച്ചതോടെയായിരുന്നു ഈമെയിലിന്റെ തുടക്കം.



ലോകത്തെ ഏറ്റവും വലിയ സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയക്ക് തുടക്കമിട്ടിട്ട് പത്തുവര്‍ഷമായതും 2011 ല്‍ തന്നെ. ജിമ്മി വെയ്ല്‍സും ലാറി സേഞ്ചറും ചേര്‍ന്ന് 2001 ജനവരി 15 നാണ് വിക്കിപീഡിയയ്ക്ക് തുടക്കമിടുന്നത്. ആര്‍ക്കും വിവരങ്ങള്‍ ചേര്‍ക്കാവുന്ന, ആര്‍ക്കും എഡിറ്റുചെയ്യാവുന്ന വിക്കിപീഡിയയുടെ വളര്‍ച്ച മിന്നല്‍വേഗത്തിലായിരുന്നു. ഏറ്റവുമധികം പേര്‍ സന്ദര്‍ശിക്കുന്ന സൈറ്റുകളിലൊന്നാണ് ഇന്ന് വിക്കിപീഡിയ.



പേഴ്‌സണല്‍ കമ്പ്യൂട്ടിങിന്റെയും വ്യക്തിഗത വിനോദത്തിന്റെയും ചരിത്രവഴികളെ പുതിയ പാതയിലേക്ക് നയിച്ച ഐപോഡ് എന്ന ഐതിഹാസിക ഡിജിറ്റല്‍ മ്യൂസിക് പ്ലെയര്‍ ആപ്പിള്‍ അവതരിപ്പിച്ചിട്ട് പത്തുവര്‍ഷം തികഞ്ഞതും ഇപ്പോഴാണ്. 2001 ഒക്ടോബര്‍ 23 നാണ് ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് ലോകത്തിന് മുന്നില്‍ ഐപോഡ് ആദ്യമായി അവതരിപ്പിച്ചത്. ഐപോഡ് യുഗത്തിന് അന്ത്യമാവുകയാണോ എന്ന സംശയത്തിന്റെ നിഴലിലാണ് അതിന്റെ പത്താംവാര്‍ഷികം കടന്നുപോകുന്നത്.





വേര്‍പാടുകള്‍



സാങ്കേതികവിദ്യയുടെ ചരിത്രത്തില്‍ മുദ്രപതിപ്പിച്ച ചില വ്യക്തിത്വങ്ങള്‍ വിടവാങ്ങിയതിനും 2011 സാക്ഷിയായി. അതില്‍ ഏറ്റവും ശ്രദ്ധേയം ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന്റെയും പ്രോഗ്രാമിങ് വിദഗ്ധന്‍ ഡെന്നീസ് റിച്ചിയുടെയും വേര്‍പാടായിരുന്നു.



സാങ്കേതികവിദ്യയ്ക്ക് എങ്ങനെ മനുഷ്യജീവിതം കൂടുതല്‍ മെച്ചപ്പെടുത്തനാകുമെന്ന് ലോകത്തിന് കാട്ടിക്കൊടുത്ത വ്യക്തിയായിരുന്നു സ്റ്റീവ് ജോബ്‌സ്. ആപ്പിള്‍ കമ്പനി സ്ഥാപിക്കുകയും മകിന്റോഷ് വഴി പേഴ്‌സണല്‍ കമ്പ്യൂട്ടിങിന്റെ യുഗത്തിലേക്ക് ലോകത്തെ കൈപിടിച്ച് നടത്തുകയും ചെയ്ത സ്റ്റീവ് സ്വന്തം സ്ഥാപനത്തില്‍ നിന്ന് പുറത്താക്കപ്പെട്ടു. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ആപ്പിളിന്റെ അമരത്തിലെത്തിയ അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ് പേഴ്‌സണല്‍ കമ്പ്യൂട്ടിങ് പുത്തന്‍ യുഗത്തിലേക്ക് ചുവടുവെച്ചത്-ഐപോഡിലൂടെയും ഐഫോണിലൂടെയും ഐപാഡിലൂടെയും. ഭാവിയെ കണ്ടെത്തിയ മനുഷ്യനായിരുന്നു അദ്ദേഹം. ഇതിഹാസതുല്യമായ ആ ജീവിതം കഴിഞ്ഞ ഒക്ടോബര്‍ ആറിന് അവസാനിച്ചു.



ഡിജിറ്റല്‍ വിപ്ലവത്തിന്റെ ചരിത്രവഴിയില്‍ മറക്കാനാകാത്ത നാമമാണ് ഡെന്നീസ് റിച്ചിയുടേത്. 'സി' പ്രോഗ്രാമിങ് ലാംഗ്വേജിന്റെ സൃഷ്ടാവും യുണീക്‌സ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ സഹനിര്‍മാതാവുമായ ഡെന്നീസ് റിച്ചി അന്തരിച്ച വിവരം ലോകമറിഞ്ഞത് ഒക്ടോബര്‍ എട്ടിനാണ്. ലിനക്‌സ്, മാക് ഒഎസ്, ഐഒഎസ്, ആന്‍ഡ്രോയിഡ്, ജാവാസ്‌ക്രിപ്റ്റ്, C++ തുടങ്ങിയവയെല്ലാം, യുണീക്‌സ് ഒഎസിന്റെയും സി ലാംഗ്വേജിന്റെയും പിന്‍ഗാമികളാണ്. പേഴ്‌സണല്‍ കമ്പ്യൂട്ടിങിലും മൊബൈല്‍ കമ്പ്യൂട്ടിങിലും ആധുനിക പ്രോഗ്രാമിങ് സങ്കേതങ്ങളിലുമെല്ലാം സ്വാധീനം ചെലുത്തിയ മുന്നേറ്റമാണ് ഡെന്നീസ് റിച്ചി നടത്തിയതെന്ന് സാരം.

ഉറക്കില്‍ നിന്നുംരാവിലെ

ഉറക്കില്‍ നിന്നുംരാവിലെ എണീക്കുമ്പോള്‍ മനസ്സിലേക്ക് ഓടിവരുന്നത് ഹസ്സന്‍ മുസ്ല്യാരുടെ തീഷ്ണമായ തുറിച്ചുനോട്ടവും ചൂരല്‍ പ്രയോകവുമാണ്.മദ് റസ പഠനം ദുസ്സഹമായി തോന്നിയ കാലമായിരുന്നു അത് .തുണിയില്‍ പൊതിഞ്ഞ ഖുര്‍ആനും പാഠപുസ്തകങ്ങളുമായി മനസ്സില്ലാമനസ്സോടെ മദ് റസയുടെ പടികേറി ഒമ്പതരക്ക് വരാന്തയില്‍ തൂക്കിയിട്ട ഇരുമ്പുകഷ്ണത്തില്‍ നിന്നും കേള്‍ക്കുന്ന മണയൊച്ചയാണ് അന്നത്തെ ആദ്യ മന്ദമാരുതം. കുട്ടികളുടെ മനശാത്രമോ മനോവിഷമമോ പരിഗണിക്കാതെയുള്ള അന്നത്തെ പഠനരീതി ഇന്നും ഉപഭോധ മനസ്സില്‍ മായാതെ നില്‍ക്കുന്നു.പലപ്പോഴും സ്വപ്നമായി വീണ്ടും ആ നാലുചുമരുകള്‍ക്കിടയില്‍ എന്നെ ഇരുത്താറുണ്ട്.ഹസ്സന്‍ മുസ്ല്യാര്‍ ക്ലാസ്സിലുണ്ടെങ്കില്‍ മര്യാദക്കൊന്ന് ശ്വാസം വിടാന്‍ കുട്ടികള്‍ക്ക് പേടിയായിരുന്നു.എന്നാല്‍ സ്ഥിരായി ഒര്‍